l o a d i n g

കേരള

നിലമ്പൂരില്‍ യു. ഷറഫലിയെ സ്ഥാനാര്‍ഥിയാക്കി സി.പി.എം

Thumbnail


മലപ്പുറം: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇന്ത്യയുടെ മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരം യു. ഷറഫലി. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം യു. ഷറഫലി മത്സരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ അറിയിച്ചു.

അരീക്കോട് സ്വദേശിയായ ഷറഫലിയെ ആദ്യം ഏറനാട് മണ്ഡലത്തിലേക്കാണ് പരിഗണിച്ചിരുന്നതെങ്കിലും അത് സി.പി.ഐ.യുടെ സീറ്റായതിനാല്‍ അദ്ദേഹത്തെ നിലമ്പൂരിലേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുന്‍പ് പി.വി. അന്‍വര്‍ രാജിവെച്ചതിനെത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലും ഷറഫലിയുടെ പേര് ആദ്യഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും അന്ന് എം. സ്വരാജിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്.

കോഴിക്കോട് സര്‍വകലാശാലയ്ക്ക് വേണ്ടി കളിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഫുട്ബോള്‍ ജീവിതം ആരംഭിച്ചത്. പിന്നീട് കേരള ഫുട്ബോള്‍ ടീമിലെ കരുത്തുറ്റ ഡിഫന്‍ഡറായി മാറിയ അദ്ദേഹം, 1985 മുതല്‍ 1995 വരെ പത്തുവര്‍ഷക്കാലം കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ കളിച്ചു. 1992-ലും 1993-ലും കേരളം സന്തോഷ് ട്രോഫി കിരീടം ചൂടിയപ്പോള്‍ ആ വിജയങ്ങളില്‍ ഷറഫലി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. വി.പി. സത്യന്‍, സി.വി. പാപ്പച്ചന്‍, ഐ.എം. വിജയന്‍, എം. ബാബുരാജ് എന്നിവരടങ്ങുന്ന കേരള പോലീസിന്റെയും കേരള ടീമിന്റെയും സുവര്‍ണ കാലഘട്ടത്തിലെ പ്രധാന താരമായിരുന്നു അദ്ദേഹം.

ദേശീയ തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ഷറഫലി, 1993-ല്‍ നടന്ന സൂപ്പര്‍ സോക്കര്‍ സീരീസില്‍ ഇന്ത്യന്‍ ദേശീയ ടീമിനെ നയിച്ചു. 1994-ല്‍ കൊറിയയിലും ഹോങ്കോങ്ങിലുമായി നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബെയ്റൂത്തിനെതിരെ ഇന്ത്യക്കായി അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്. കളിക്കാരന്‍ എന്നതിലുപരി കേരള പോലീസ് ടീമിന്റെ മാനേജര്‍, മുഖ്യ പരിശീലകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

2022-ല്‍ കേരളത്തില്‍ നടന്ന സന്തോഷ് ട്രോഫി മത്സരങ്ങളുടെ സംഘാടനത്തിലും അദ്ദേഹം ഇവന്റ് കോ-ഓഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്നു. കായികരംഗത്തെ അനുഭവസമ്പത്താണ് 2023-ല്‍ അദ്ദേഹത്തെ കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചത്.

മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ 12 വര്‍ഷം അസിസ്റ്റന്റ് കമന്‍ഡാന്റായി പ്രവര്‍ത്തനമനുഷ്ഠിച്ച യു. ഷറഫലി പിന്നീട് നാലുവര്‍ഷം കമന്‍ഡാന്റുമായിരുന്നു. 2026-ലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി അദ്ദേഹം സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു.

നിലമ്പൂരിലെ അദ്ദേഹത്തിന്റെ കുടുംബ-സുഹൃദ് ബന്ധങ്ങളും സിപിഎമ്മിന്റെ ശക്തമായ സംഘടനാ സംവിധാനവും വിജയമുറപ്പിക്കാന്‍ സഹായിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

Latest News

ബംഗാളിലും തമിഴ്‌നാട്ടിലും ഏപ്രില്‍ 23 ന് തെരഞ്ഞെടുപ്പ്
ബംഗാളിലും തമിഴ്‌നാട്ടിലും ഏപ്രില്‍ 23 ന് തെരഞ്ഞെടുപ്പ്
March 15, 2026
ഒരു നിമിഷം പാഴാക്കാതെ സി.പി.എം.,  റോഡ് ഷോയുമായി സ്ഥാനാര്‍ഥികള്‍
ഒരു നിമിഷം പാഴാക്കാതെ സി.പി.എം., റോഡ് ഷോയുമായി സ്ഥാനാര്‍ഥികള്‍
March 15, 2026
നിലമ്പൂരില്‍ യു. ഷറഫലിയെ സ്ഥാനാര്‍ഥിയാക്കി സി.പി.എം
നിലമ്പൂരില്‍ യു. ഷറഫലിയെ സ്ഥാനാര്‍ഥിയാക്കി സി.പി.എം
March 15, 2026
24 മണിക്കൂറിനകം സ്ഥാനാര്‍ഥികളെന്ന് സതീശന്‍, ദുര്‍ഭരണത്തിന് അന്ത്യമാകും
24 മണിക്കൂറിനകം സ്ഥാനാര്‍ഥികളെന്ന് സതീശന്‍, ദുര്‍ഭരണത്തിന് അന്ത്യമാകും
March 15, 2026
രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം, മുന്നില്‍ 24 ദിവസം മാത്രം
രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം, മുന്നില്‍ 24 ദിവസം മാത്രം
March 15, 2026
86 സീറ്റില്‍ സിപിഎം; ഷംസീറിനും എം.എം. മണിക്കും സീറ്റില്ല
86 സീറ്റില്‍ സിപിഎം; ഷംസീറിനും എം.എം. മണിക്കും സീറ്റില്ല
March 15, 2026
മിസൈല്‍ പ്രതിരോധ ശേഖരം തീരുന്നെന്ന് ഇസ്രായില്‍ അമേരിക്കയെ അറിയിച്ചു, ആക്രമണം കടുപ്പിച്ച് ഇറാന്‍
മിസൈല്‍ പ്രതിരോധ ശേഖരം തീരുന്നെന്ന് ഇസ്രായില്‍ അമേരിക്കയെ അറിയിച്ചു, ആക്രമണം കടുപ്പിച്ച് ഇറാന്‍
March 15, 2026
കേരളത്തില്‍ ഏപ്രില്‍ 9 ന് തെരഞ്ഞെടുപ്പ്, മെയ് നാലിന് വോട്ടെണ്ണല്‍
കേരളത്തില്‍ ഏപ്രില്‍ 9 ന് തെരഞ്ഞെടുപ്പ്, മെയ് നാലിന് വോട്ടെണ്ണല്‍
March 15, 2026
സൗദിയില്‍ പുതിയ സര്‍വകലാശാല; റിയാദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സ് സ്ഥാപിക്കുന്നു
സൗദിയില്‍ പുതിയ സര്‍വകലാശാല; റിയാദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സ് സ്ഥാപിക്കുന്നു
March 15, 2026
നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കില്‍ പിന്തുടര്‍ന്ന് വധിക്കുമെന്ന് ഇറാന്‍; പകരക്കാരനെന്ന അഭ്യൂഹം തള്ളി ഇസ്രായേല്‍
നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കില്‍ പിന്തുടര്‍ന്ന് വധിക്കുമെന്ന് ഇറാന്‍; പകരക്കാരനെന്ന അഭ്യൂഹം തള്ളി ഇസ്രായേല്‍
March 15, 2026