l o a d i n g

സാംസ്കാരികം

മുഖ്യമന്ത്രി സതീശന്റെ ദര്‍ശനങ്ങളുടെ പുസ്തകം

Thumbnail

വി.ഡി. സതീശന്‍ വിവിധ ക്രൈസ്തവ കമ്മ്യൂണിറ്റികളില്‍ നടത്തിയ 32 പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഡിസി ബുക്‌സ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 'ആദം നീ എവിടെയാകുന്നു?' എന്ന പുസ്തകം. മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസിന്റെ അവതാരികയില്‍ വി.ഡി. സതീശന്‍ എന്ന വ്യക്തി ആരാണെന്ന് വ്യക്തമായി പറയുന്നുണ്ട്. പനമ്പിള്ളി ഗോവിന്ദമേനോന്‍, ടി. എം. വര്‍ഗീസ്, ഇ. എം. എസ്. എന്നിവരുടെ ഔന്നത്യത്തിലാണ് ഡോ. സിറിയക് തോമസ് സതീശനെ കാണുന്നത്. പക്ഷെ അവരെപ്പോലെ ബുദ്ധിരാക്ഷസനാണെന്നൊന്നും അനുയായികള്‍ പോലും അതിശയോക്തി പറയുന്നില്ല.

എന്നാല്‍ കാര്യങ്ങള്‍ നന്നായി പഠിച്ച് ആകര്‍ഷകമായ ഭാഷയിലും ശബ്ദത്തിലും പ്രാസഭംഗിയിലും യുക്തിഭദ്രമായി പറഞ്ഞവതരിപ്പിക്കാനുള്ള സിദ്ധിയില്‍ ഒട്ടൊക്കെ പനമ്പിള്ളിക്കൊപ്പം നില്‍ക്കുമെന്ന് പ്രശംസിച്ചവരില്‍ മുന്‍ രാജ്യസഭാ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. പി. ജെ. കുര്യന്‍ മാത്രമല്ല ഉള്‍പ്പെടുന്നതെന്ന് സിറിയക് തോമസ് അടിവരയിടുന്നു. പ്രഭാഷണകലയിലെ ഔന്നത്യമായിരുന്ന പ്രൊഫസര്‍ എം. കെ. സാനു മാസ്റ്ററും സതീശനിലെ പ്രഭാഷണ പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു.

ഡോ. സിറിയക് തോമസ് മതസഹിഷ്ണുതയ്ക്കും അവതാരികയില്‍ ശ്രദ്ധേയമായ വ്യാഖ്യാനം നല്‍കുന്നുണ്ട്. 'അവരും ആയിക്കോട്ടെ' എന്ന ഔദാര്യ മനോഭാവമല്ല ഭാരതത്തിന്റെ യഥാര്‍ഥ മതനിരപേക്ഷത എന്നാണ് സിറിയക് തോമസ് ശരിയാംവണ്ണം വിലയിരുത്തുന്നത്. എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്നതും ചേര്‍ത്തുനിര്‍ത്തുന്നതുമാണ് യഥാര്‍ഥ ഇന്ത്യന്‍ മതനിരപേക്ഷത. സതീശന്‍ എന്നും മതനിരപേക്ഷതയുടെ പക്ഷം നിന്ന നേതാവാണ്. ഗാന്ധിയന്‍ കാഴ്ചപ്പാടുള്ള കോണ്‍ഗ്രസുകാരന് ഇതിനായി പ്രത്യേക വര്‍ക്കൗട്ടൊന്നും ആവശ്യമില്ല.

സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കെയാണ് 2026 മാര്‍ച്ച് 03-ന് ഡോ. സിറിയക് തോമസ് അവതാരിക എഴുതിയത്. പുസ്തകത്തിന്റെ ആറാം പതിപ്പ് ഇറങ്ങിയപ്പോഴേക്കും (ഒന്നാം പതിപ്പ് ഈ വര്‍ഷം - 2026 ഏപ്രില്‍) സതീശന്‍ മുഖ്യമന്ത്രിയായിക്കഴിഞ്ഞിരുന്നു. 'ജനമനസ്സുകളുടെ അഭീഷ്ടത്തിനനുസരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തിച്ചേര്‍ന്ന ഒരാളുടെ ദാര്‍ശനികതയിലൂന്നിയുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതില്‍...' പ്രസാധക കുറിപ്പില്‍ രവി ഡി. സി. സന്തോഷം അറിയിക്കുന്നുണ്ട്. പുസ്തകം എഡിറ്റ് ചെയ്ത റോയ് മാത്യു ഇപ്പോള്‍ മുഖ്യമന്ത്രി വി. ഡി. സതീശന്റെ മാധ്യമ അഡൈ്വസറാണ്. റോയ് മാത്യു എഡിറ്റിങ് ദൗത്യം ഏറ്റെടുക്കുമ്പോള്‍ ചിന്തയുടെ വിദൂര പരിസരത്തുപോലും രണ്ടുപേരുടെയും പുതിയ വലിയ പദവികള്‍ ഉണ്ടായിട്ടുണ്ടാകില്ല. പുസ്തകത്തിന് 200 പേജ്. വില 280 രൂപ.

ക്രൈസ്തവ മതദര്‍ശനങ്ങളെക്കുറിച്ച് സതീശന്റെ ആഴത്തിലുള്ള അറിവ് ആരെയും വിസ്മയിപ്പിക്കും. കേരള ചരിത്രത്തിലെ അധികമാരും ഓര്‍ത്തെടുക്കാന്‍ ആഗ്രഹിക്കാത്ത യാഥാര്‍ഥ്യങ്ങളും സതീശന്റെ പ്രഭാഷണങ്ങളിലുണ്ട്. ഈഴവ-ക്രിസ്ത്യന്‍-മുസ്ലിം ഐക്യ പോരാട്ടമായ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ചാലകശക്തിയായിരുന്ന എബ്രഹാം മാര്‍ത്തോമ്മയെപ്പോലുള്ള മതനേതാക്കളെ പ്രഭാഷണങ്ങളില്‍ ആദരപൂര്‍വ്വം ഓര്‍ക്കുന്നുണ്ട്.

'യുവതയെ കൊല്ലുന്ന ലഹരി' എന്ന തലക്കെട്ടിലെ പ്രഭാഷണത്തിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. എണ്‍പതുകളുടെ അവസാനത്തില്‍ മദ്രാസില്‍നിന്ന് ഉദിച്ചുയര്‍ന്ന എല്‍. ശിവരാമകൃഷ്ണന്‍ എന്ന സ്പിന്നറെ ഇല്ലാതാക്കിയത് മയക്കുമരുന്നായിരുന്നു. ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ എന്നിവരേക്കാള്‍ ഉയരത്തിലെത്തേണ്ടയാളായിരുന്നു എല്‍. ശിവരാമകൃഷ്ണന്‍. മയക്കുമരുന്ന് എല്ലാം ഇല്ലാതാക്കി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാല്യകാല സുഹൃത്തും ഇന്ത്യന്‍ ടീം ബാറ്ററുമായിരുന്ന വിനോദ് കാംബ്ലിക്കും സംഭവിച്ചത് മറ്റൊന്നായിരുന്നില്ലെന്ന് ഇന്ത്യ പെന്തകോസ്ത് സഭയുടെ കുമ്പനാട് കണ്‍വെന്‍ഷനില്‍ സതീശന്‍ ഉണര്‍ത്തുന്നു.

മൂന്ന് പതിറ്റാണ്ടുകാലം മാര്‍ത്തോമ്മാ സഭയെ നയിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവായ യൂഹാനോന്‍ മാര്‍ത്തോമ്മാ കമ്യൂണിസത്തെപ്പറ്റി പറഞ്ഞ കാര്യം എന്നും പ്രസക്തമാണ്. സാമൂഹ്യനീതി നടപ്പാക്കുന്നതില്‍ സഭകള്‍ പരാജയപ്പെട്ടപ്പോഴായിരുന്നു കമ്യൂണിസം ഈ ലോകത്ത് ശക്തി പ്രാപിച്ചതെന്നായിരുന്നു യൂഹാനോന്‍ മാര്‍ത്തോമ്മായുടെ കാഴ്ചപ്പാട്. ദൈവത്തെ ഉപേക്ഷിച്ച് സാമൂഹ്യനീതി നടപ്പാക്കാന്‍ കമ്യൂണിസം ശ്രമിച്ചപ്പോള്‍ അവരും തോറ്റുപോയെന്ന മാര്‍ത്തോമ്മായുടെ കാഴ്ചപ്പാട് സതീശന്‍ ഉറപ്പോടെ ശരിവെക്കുന്നു.

ഇത്രയധികം ദാര്‍ശനികമായി സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കളെ പുതിയ കാലത്തെ കോണ്‍ഗ്രസില്‍ വിരളമായി മാത്രമേ കാണാനാവൂ. സതീശന്റെ പുസ്തകത്തിന്റെ പേരായ 'ആദം നീ എവിടെയാകുന്നു?' എന്ന ചോദ്യം കേരള രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് ഇങ്ങിനെ മാറ്റി അവതരിപ്പിക്കാന്‍ തോന്നുന്നു- 'ജനാധിപത്യ രാഷ്ട്രീയത്തെ ചിന്തയുടെയും ദര്‍ശനത്തിന്റെയും വഴിയില്‍ നയിക്കാന്‍ കഴിയുന്ന വി. ഡി. സതീശന്മാരേ, നിങ്ങള്‍ എവിടെയാണ്?'

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി
August 12, 2026
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News