l o a d i n g

ഗൾഫ്

ഇറാനിയന്‍ ലക്ഷ്യങ്ങളില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും വ്യോമാക്രമണം നടത്തി അമേരിക്ക; 'കണ്ണിന് കണ്ണ്' - ഇറാന്‍ മുന്നറിയിപ്പ്: യു.എസ് വ്യോമസേന വിമാനം അടിയന്തരമായി സൗദിയില്‍ ഇറക്കി; രണ്ട് സൗദി എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം

Thumbnail


വാഷിംഗ്ടണ്‍/ടെഹ്റാന്‍: യു.എസ്-ഇറാന്‍ സംഘര്‍ഷം പുതിയ ഘട്ടത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ ലക്ഷ്യങ്ങളില്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തുടര്‍ച്ചയായ പന്ത്രണ്ടാം രാത്രിയും വ്യോമാക്രമണം നടത്തി. റാംഷിര്‍, അഹ്വാസ്, ബുഷെര്‍ പ്രവിശ്യകളിലെ കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. ഇറാന്‍ ആക്രമണത്തിന് മുതിര്‍ന്നതിനെത്തുടര്‍ന്ന് കുവൈറ്റ് വ്യോമ പ്രതിരോധ സേന ശത്രു ഡ്രോണുകളെ തടഞ്ഞു. അതേസമയം, ചെങ്കടലില്‍ രണ്ട് സൗദി എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതര്‍ അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കില്‍ ലക്ഷ്യമിടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ പാലമോ പവര്‍ പ്ലാന്റോ തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ, ''കണ്ണിന് കണ്ണ്'' എന്ന നിലയിലുള്ള തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി.

യു.എസ് വ്യോമസേനയുടെ ഇ-3 സെന്‍ട്രി അവാക്‌സ് വിമാനം അടിയന്തരമായി ഇറക്കി

സൗദി അറേബ്യയ്ക്ക് മുകളില്‍ പറക്കുകയായിരുന്ന യു.എസ് വ്യോമസേനയുടെ ഇ-3ബി സെന്‍ട്രി എയര്‍ബോണ്‍ വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ (അണഅഇട) വിമാനം അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് സന്ദേശം അയച്ചു. ഫ്‌ലൈറ്റ്രാഡര്‍24-ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, വ്യാഴാഴ്ച പുലര്‍ച്ചെ 1:30-ന് വിമാനം അന്താരാഷ്ട്ര അടിയന്തര കോഡായ '7700' ലേക്ക് മാറിയിരുന്നു. അറബിക്കടലിന് സമീപമുള്ള മേഖലയില്‍ മണിക്കൂറുകളായി ഈ വിമാനം സജീവമായിരുന്നു. അടിയന്തര സാഹചര്യത്തിന്റെ കൃത്യമായ കാരണം ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തില്‍ യു.എസ് സൈനിക അധികാരികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മിഡില്‍ ഈസ്റ്റിലെ സുപ്രധാന സൈനിക നീക്കങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സംവിധാനമാണ് ഇ-3ബി.

'കണ്ണിന് കണ്ണ്' - ഇറാന്‍ മുന്നറിയിപ്പ്

ഹോര്‍മുസ് കടലിടുക്കില്‍ ലക്ഷ്യമിടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ പാലമോ പവര്‍ പ്ലാന്റോ തകര്‍ക്കുമെന്ന് വാഷിംഗ്ടണ്‍ ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തില്‍, തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ഏത് ആക്രമണത്തിനും അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. 'ഞങ്ങളുടെ പ്രതിരോധ നയം വ്യക്തമാണ്: കണ്ണിന് കണ്ണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഇറാനു നേരെയുള്ള ഏത് ആക്രമണത്തിനും ശക്തവും നിര്‍ണായകവുമായ മറുപടി നല്‍കും,' അരാഗ്ചി എക്‌സില്‍ കുറിച്ചു.

ഇറാനിയന്‍ ആക്രമണത്തെ ചെറുത്ത് കുവൈറ്റ് വ്യോമ പ്രതിരോധ സേന

ഇറാന്‍ നടത്തിയത് എന്ന് വിശേഷിപ്പിച്ച ആക്രമണത്തെ തുടര്‍ന്ന് കുവൈറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വ്യാഴാഴ്ച ശത്രു ഡ്രോണുകളെ തടഞ്ഞതായി കുവൈറ്റ് സൈന്യം അറിയിച്ചു. ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും ഔദ്യോഗിക സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സൈന്യം അഭ്യര്‍ത്ഥിച്ചു. ശത്രു ഡ്രോണുകളുടെ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചു വരികയാണെന്നും, ജനങ്ങള്‍ക്ക് കേള്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങള്‍ ഇവയെ തടയുമ്പോഴുണ്ടാകുന്നതാണെന്നും കുവൈറ്റ് ആര്‍മി ജനറല്‍ സ്റ്റാഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. എത്ര ഡ്രോണുകളാണ് തകര്‍ത്തതെന്നോ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടെന്നോ ഉള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

രണ്ട് സൗദി എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതികള്‍

യു.എസുമായുള്ള യുദ്ധത്തിനിടയില്‍ സൗദി അറേബ്യയ്ക്ക് മേല്‍ സമുദ്ര ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ, ചെങ്കടലില്‍ രണ്ട് സൗദി എണ്ണ ടാങ്കറുകള്‍ക്ക് നേരെ ബുധനാഴ്ച മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി യെമനിലെ ഹൂതി വിമതര്‍ അറിയിച്ചു. ഉപരോധം ലംഘിച്ച 'എന്‍സെലിയ', 'ലെയ്ല' എന്നീ രണ്ട് സൗദി എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് ഗുണപരമായ സൈനിക നടപടി സ്വീകരിച്ചതായി ടെലഗ്രാമില്‍ പങ്കുവെച്ച പ്രസ്താവനയില്‍ ഹൂതികള്‍ വ്യക്തമാക്കി.

ഇറാനിലെ ലക്ഷ്യങ്ങളില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും യു.എസ് വ്യോമാക്രമണം

പ്രാദേശിക ജലാശയങ്ങളില്‍ കപ്പല്‍ ഗതാഗതത്തിന് ഭീഷണിയുയര്‍ത്താനുള്ള ഇറാന്റെ ശേഷി തകര്‍ക്കുന്നതിന്റെ ഭാഗമായി, വ്യാഴാഴ്ച പുലര്‍ച്ചെ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാനിയന്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ പുതിയ ഘട്ട ആക്രമണങ്ങള്‍ ആരംഭിച്ചു. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ റാംഷിര്‍, അഹ്വാസ് നഗരങ്ങളില്‍ 'യു.എസ് ഭീകര ശത്രുവിന്റെ മിസൈല്‍ ആക്രമണം' ഉണ്ടായതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച വൈകിട്ട് 5:30-നാണ് ആക്രമണം ആരംഭിച്ചതെന്നും, സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന സാധാരണക്കാരായ നാവികര്‍ക്കും വാണിജ്യ കപ്പലുകള്‍ക്കുമുള്ള ഭീഷണി ഒഴിവാക്കാന്‍ ആക്രമണം തുടരുമെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സെന്‍ട്രോകമാന്‍ഡ് വ്യക്തമാക്കി. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് അമേരിക്ക ഇറാനില്‍ വ്യോമാക്രമണം നടത്തുന്നത്.

Photo

Latest News

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടിയും മഞ്ജു വാരിയരും അഹാന കൃഷ്ണകുമാറും
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടിയും മഞ്ജു വാരിയരും അഹാന കൃഷ്ണകുമാറും
July 23, 2026
 പരീക്ഷാ ക്രമക്കേടുകള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍; ജന്തര്‍മന്തറില്‍ സമരം തുടരുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി
പരീക്ഷാ ക്രമക്കേടുകള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍; ജന്തര്‍മന്തറില്‍ സമരം തുടരുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി
July 23, 2026
പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗം: എസ്‌ഐസി സൗദി നാഷണല്‍ കമ്മിറ്റിയും റിയാദ് കെഎംസിസിയും അനുശോചിച്ചു
പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗം: എസ്‌ഐസി സൗദി നാഷണല്‍ കമ്മിറ്റിയും റിയാദ് കെഎംസിസിയും അനുശോചിച്ചു
July 23, 2026
 ദേശീയ മാലിന്യ നിര്‍മാര്‍ജന കേന്ദ്രത്തിന്റെ ഉദീം പദ്ധതിയുമായി സഹകരിച്ച് സൗദിയില്‍ ഗ്രീന്‍ ചെക്കൗട്ട് കൗണ്ടറുകള്‍ അവതരിപ്പിക്കുന്ന ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റായി ലുലു
ദേശീയ മാലിന്യ നിര്‍മാര്‍ജന കേന്ദ്രത്തിന്റെ ഉദീം പദ്ധതിയുമായി സഹകരിച്ച് സൗദിയില്‍ ഗ്രീന്‍ ചെക്കൗട്ട് കൗണ്ടറുകള്‍ അവതരിപ്പിക്കുന്ന ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റായി ലുലു
July 23, 2026
ഡല്‍ഹി ക്യാപിറ്റല്‍സ് ക്രിക്കറ്റ് അക്കാദമി ജെ.എസ്.സിയുമായി സഹകരിച്ച് മിഡില്‍ ഈസ്റ്റിലെ ആദ്യ ശാഖ ജിദ്ദയില്‍ ആരംഭിക്കുന്നു
ഡല്‍ഹി ക്യാപിറ്റല്‍സ് ക്രിക്കറ്റ് അക്കാദമി ജെ.എസ്.സിയുമായി സഹകരിച്ച് മിഡില്‍ ഈസ്റ്റിലെ ആദ്യ ശാഖ ജിദ്ദയില്‍ ആരംഭിക്കുന്നു
July 23, 2026
സൗദിയുമായുള്ള ആണവ സഹകരണ കരാര്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മാത്രമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
സൗദിയുമായുള്ള ആണവ സഹകരണ കരാര്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മാത്രമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
July 23, 2026
നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'പൊന്നോണം നെസ്റ്റോടൊപ്പം' ഓണം മെഗാ ക്യാമ്പയിന് തുടക്കം
നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'പൊന്നോണം നെസ്റ്റോടൊപ്പം' ഓണം മെഗാ ക്യാമ്പയിന് തുടക്കം
July 23, 2026
സൗദി ഉടമസ്ഥതയിലുള്ള കപ്പലിനുനേരെ ചെങ്കടലില്‍ ഉണ്ടായ ആക്രമണത്തില്‍ കപ്പലിന് തീപ്പിടിച്ചു; ആളപായമില്ല
സൗദി ഉടമസ്ഥതയിലുള്ള കപ്പലിനുനേരെ ചെങ്കടലില്‍ ഉണ്ടായ ആക്രമണത്തില്‍ കപ്പലിന് തീപ്പിടിച്ചു; ആളപായമില്ല
July 23, 2026
സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്യാതനായി, ഖബറടക്കം നാളെ രാവിലെ 10ന്
സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്യാതനായി, ഖബറടക്കം നാളെ രാവിലെ 10ന്
July 23, 2026
 പ്രധാനമന്ത്രിയുടെ ഫാസ്റ്റ് ട്രാക്ക് കോടതി പ്രഖ്യാപന ശേഷവും ജന്തര്‍മന്തര്‍ പ്രക്ഷോഭത്തിന് അയവില്ല; വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു
പ്രധാനമന്ത്രിയുടെ ഫാസ്റ്റ് ട്രാക്ക് കോടതി പ്രഖ്യാപന ശേഷവും ജന്തര്‍മന്തര്‍ പ്രക്ഷോഭത്തിന് അയവില്ല; വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു
July 23, 2026

Related News