l o a d i n g

ഗൾഫ്

ഇറാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്ക: ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിട്ട് ട്രംപ്

Thumbnail



-ഹോര്‍മുസ്, ചെങ്കടല്‍ മേഖലകളിലെ സംഘര്‍ഷം രൂക്ഷമാകുന്നു; സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഭയന്ന് ലോകരാജ്യങ്ങള്‍.

വാഷിംഗ്ടണ്‍: ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ മിസൈല്‍ ആക്രമണം തുടരുന്നതിനിടെ, ടെഹ്റാനും യെമനിലെ ഹൂതി വിമതര്‍ക്കുമെതിരെ രൂക്ഷമായ സൈനിക നടപടി ഉണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം, നയതന്ത്ര ധാരണയ്ക്കുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും അടഞ്ഞിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.

വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് യു.എസ് നിലപാട് വ്യക്തമാക്കിയത്.

'ഞങ്ങള്‍ അവരുമായി സംസാരിക്കുന്നുണ്ട്. മുന്‍പെങ്ങുമില്ലാത്തവിധം അവര്‍ ഈ വിഷയത്തെ ഗൗരവമായി കാണുന്നുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ അതിനര്‍ത്ഥം ഞങ്ങള്‍ ഉടന്‍ ഒരു കരാറിലെത്തുമെന്നല്ല.' ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

യുദ്ധത്തില്‍ നിന്നുള്ള പിന്മാറ്റ തന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രധാനമായും രണ്ട് വഴികളാണുള്ളതെന്ന് ട്രംപ് വിശദീകരിച്ചു. ഒന്ന്, നിലവിലുള്ള സൈനിക ആക്രമണങ്ങളുടെ വേഗം വര്‍ദ്ധിപ്പിച്ച് മുന്നോട്ട് പോകുക; രണ്ട്, കൂടുതല്‍ ബുദ്ധിപരമായ തന്ത്രത്തിലൂടെ ഒരു കരാറിലെത്തുക. ഏത് സാഹചര്യത്തെയും നേരിടാന്‍ അമേരിക്ക സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഉണ്ടാക്കിയ താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ രണ്ട് ആഴ്ച മുന്‍പ് തകര്‍ന്നതിനെ തുടര്‍ന്നാണ് മേഖല വീണ്ടും അശാന്തമായത്. അയല്‍രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി ആരംഭിച്ചു. യു.എസ് സൈനികര്‍ ഉപയോഗിക്കുന്ന കെട്ടിടങ്ങളും ലക്ഷ്യമിട്ടേക്കാമെന്ന് ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍, പാലങ്ങള്‍ എന്നിവയ്ക്ക് പുറമെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ 'ഖാര്‍ഗ് ഐലന്‍ഡ്' പിടിച്ചെടുക്കാന്‍ കരസേനയെ അയക്കുന്നതും, ഇറാന്റെ ഭൂഗര്‍ഭ ആണവ കേന്ദ്രമായ 'പിക്‌സ് മൗണ്ടന്‍' ബോംബിട്ട് തകര്‍ക്കുന്നതും ട്രംപിന്റെ പരിഗണനയിലുണ്ട്.
ഏകദേശം 5 മാസമായി തുടരുന്ന ഈ യുദ്ധം നിരവധി ജീവനുകളാണ് കവര്‍ന്നത്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ആഗോളതലത്തില്‍ പണപ്പെരുപ്പത്തിനും സാമ്പത്തിക മാന്ദ്യത്തിനും വഴിവെച്ചിരിക്കുകയാണ്.

യെമനിലെ ഹൂതികള്‍ സൗദി അറേബ്യക്ക് മേല്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ഒഴിവാക്കാന്‍ സൗദി പ്രതിദിനം ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ ചെങ്കടല്‍ വഴിയുള്ള പൈപ്പ്ലൈനുകളിലേക്ക് മാറ്റി. എന്നാല്‍ വ്യാഴാഴ്ച രണ്ട് സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയതോടെ, ഇനി ഉണ്ടാകുന്ന എല്ലാ ഹൂതി ആക്രമണങ്ങള്‍ക്കും ഇറാന്റെ മേല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി.

Latest News

ജിദ്ദ നവോദയ വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണം സംഘടിപ്പിച്ചു
ജിദ്ദ നവോദയ വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണം സംഘടിപ്പിച്ചു
July 25, 2026
 നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സുമായി ലുലു ധാരണാപത്രം ഒപ്പുവെച്ചു' ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഈന്തപ്പഴ ഫെസ്റ്റിന് തുടക്കം
നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സുമായി ലുലു ധാരണാപത്രം ഒപ്പുവെച്ചു' ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഈന്തപ്പഴ ഫെസ്റ്റിന് തുടക്കം
July 25, 2026
പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വേര്‍പാട് സമുദായത്തിന് തീരാനഷ്ടം: വിവിധ സംഘടനകളുടെ അനുശോചനം
പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വേര്‍പാട് സമുദായത്തിന് തീരാനഷ്ടം: വിവിധ സംഘടനകളുടെ അനുശോചനം
July 25, 2026
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രഹ്ലാദ് ജോഷി ചുമതലയേറ്റു; ധര്‍മേന്ദ്ര പ്രധാനിന്റെ രാജി സ്വീകരിച്ചു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രഹ്ലാദ് ജോഷി ചുമതലയേറ്റു; ധര്‍മേന്ദ്ര പ്രധാനിന്റെ രാജി സ്വീകരിച്ചു
July 25, 2026
ബോസ്‌നിയന്‍ ഗോളി നിക്കോള വാസിലി അല്‍-ദിരിയ ക്ലബ്ബില്‍, ദിരിയയുടെ ആദ്യ വിദേശ താരം
ബോസ്‌നിയന്‍ ഗോളി നിക്കോള വാസിലി അല്‍-ദിരിയ ക്ലബ്ബില്‍, ദിരിയയുടെ ആദ്യ വിദേശ താരം
July 25, 2026
വഖഫില്‍ അന്നും ഇന്നും ഒരേനിലപാട്, മുഖ്യമന്ത്രി പറയുന്നത് കള്ളമെന്ന് പിണറായി
വഖഫില്‍ അന്നും ഇന്നും ഒരേനിലപാട്, മുഖ്യമന്ത്രി പറയുന്നത് കള്ളമെന്ന് പിണറായി
July 25, 2026
വിദ്യാഭ്യാസ മന്ത്രിയുടെ രാജി അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ വാര്‍ത്ത
വിദ്യാഭ്യാസ മന്ത്രിയുടെ രാജി അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ വാര്‍ത്ത
July 25, 2026
'പാറ്റകള്‍' ജയിച്ചു, പോരാട്ടം അവസാനിച്ചിട്ടില്ല!
'പാറ്റകള്‍' ജയിച്ചു, പോരാട്ടം അവസാനിച്ചിട്ടില്ല!
July 25, 2026
മന്ത്രിയുടെ രാജിയിൽ സിജെപി ആഘോഷം
മന്ത്രിയുടെ രാജിയിൽ സിജെപി ആഘോഷം
July 25, 2026
ജന്തര്‍ മന്തറില്‍ വീണ്ടും സംഘര്‍ഷം, വിദ്യാര്‍ഥികളെ ആക്രമിച്ച് പോലീസ്
ജന്തര്‍ മന്തറില്‍ വീണ്ടും സംഘര്‍ഷം, വിദ്യാര്‍ഥികളെ ആക്രമിച്ച് പോലീസ്
July 25, 2026