l o a d i n g

വേള്‍ഡ്

ജപ്പാനെ വീണ്ടും ആശങ്കയിലാഴ്ത്തി 'മെഗാക്വേക്ക്' മുന്നറിയിപ്പ്: വന്‍ സുനാമിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

Thumbnail


ടോക്കിയോ: ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനമുണ്ടായതിന് പിന്നാലെ, രാജ്യം 'മെഗാക്വേക്ക്' (Megaquake) ഭീഷണിയില്‍ അതീവ ജാഗ്രതയില്‍. കഴിഞ്ഞ ദിവസം രാത്രി 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനുശേഷം, വരും ദിവസങ്ങളില്‍ സമാനമായതോ അതിലും ശക്തമായതോ ആയ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (JMA) മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, തീരദേശ പ്രദേശങ്ങളില്‍ 98 അടി (30 മീറ്റര്‍) വരെ ഉയരമുള്ള ഭീമന്‍ സുനാമി ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ടെന്ന ടോക്കിയോ മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

തിങ്കളാഴ്ച രാത്രി അമോറി തീരത്തുനിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് 90,000 പേരെയാണ് അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. അമോറി, ഇവാതെ തുടങ്ങിയ വടക്കന്‍ പ്രവിശ്യകളെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ 30-ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റു. പലയിടത്തും റോഡുകള്‍ തകരുകയും റെയില്‍ സര്‍വീസുകള്‍ തടസ്സപ്പെടുകയും ചെയ്തു.

ഭൂകമ്പത്തിന് പിന്നാലെ 3 മീറ്റര്‍ വരെ സുനാമിക്ക് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും, 70 സെന്റീമീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ മാത്രമാണ് ഇവാതെയിലെ കുജി തുറമുഖത്ത് രേഖപ്പെടുത്തിയത്. സുനാമി മുന്നറിയിപ്പുകള്‍ മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു.

നിലവിലെ 7.5 തീവ്രതയുള്ള ഭൂചലനം, മാഗ്‌നിറ്റിയൂഡ് 8-ന് മുകളിലുള്ള ഭൂകമ്പത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചതായി JMA വ്യക്തമാക്കി. 2022-ല്‍ ഈ മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു 'മെഗാക്വേക്ക് അഡൈ്വസറി' പുറത്തിറക്കുന്നത്. അടുത്ത ഒരാഴ്ചത്തേക്ക് പസഫിക് തീരങ്ങളില്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

വടക്കുകിഴക്കന്‍ ജപ്പാനിലെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ടോക്കിയോ മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ വിലയിരുത്തലിലാണ് ഭീമന്‍ സുനാമിയുടെ ഞെട്ടിക്കുന്ന കണക്കുകളുള്ളത്. ഈ മുന്നറിയിപ്പ് അനുസരിച്ച്, തീരദേശ ദ്വീപുകളായ ഇസു, ഒഗസവാര എന്നിവിടങ്ങളില്‍ 30 മീറ്റര്‍ (98 അടി) വരെ ഉയരത്തില്‍ തിരമാലകള്‍ എത്താന്‍ സാധ്യതയുണ്ട്. വടക്കന്‍ ടോക്കിയോ ബേ തീരപ്രദേശങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സുനാമി തിരമാലകളുടെ ഉയരം 2.5 മീറ്റര്‍ (8.2 അടി) ആയിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇവയെല്ലാം ഏറ്റവും മോശമായ അവസ്ഥയിലുള്ള പ്രവചനങ്ങളാണ്. എങ്കിലും, 2011-ലെ വിനാശകരമായ ഭൂകമ്പത്തിന് സമാനമായ സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തീവ്രമായ തയ്യാറെടുപ്പിലാണ് രാജ്യം.

കൃത്യമായ ഒഴിപ്പിക്കല്‍ നടപടികളും ബോധവല്‍ക്കരണവും മരണസംഖ്യ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഭൂകമ്പമാപിനിയില്‍ 8-ന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന, വിനാശകരമായ ശക്തിയേറിയ ഭൂചലനങ്ങളെയാണ് 'മെഗാക്വേക്ക്' എന്ന് അര്‍ത്ഥമാക്കുന്നത്. ഇത്തരം വിനാശകരമായ ഭൂകമ്പങ്ങള്‍ വിരളമാണെങ്കിലും, അവ വലിയ നാശനഷ്ടങ്ങള്‍ക്കും വന്‍ സുനാമികള്‍ക്കും കാരണമാകാറുണ്ട്.


Latest News

കരുനാഗപ്പള്ളി സ്വദേശി   അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
കരുനാഗപ്പള്ളി സ്വദേശി അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
March 22, 2026
 റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
March 22, 2026
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
March 22, 2026
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
March 22, 2026
 ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
March 22, 2026
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
March 22, 2026
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
March 22, 2026
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
March 22, 2026
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
March 22, 2026
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്,  ഇന്ത്യക്ക് വന്‍ ആഘാതം
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്, ഇന്ത്യക്ക് വന്‍ ആഘാതം
March 21, 2026