l o a d i n g

ഇന്ത്യ

അജിത് പവാറിന്റെ മരണത്തില്‍ ദൂരൂഹത ആരോപിച്ച് ശിവസേനയും കോണ്‍ഗ്രസും

Thumbnail

രംഗത്ത്



ന്യൂദല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷനുമായിരുന്ന അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷകക്ഷികളായ ശിവസേനയും കോണ്‍ഗ്രസും ആരോപിച്ചു. അപകടത്തിന്റെ സാഹചര്യങ്ങള്‍ ചോദ്യം ചെയ്തും ഗൂഢാലോചന ആരോപിച്ചുമാണ് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

'അജിത് പവാറിനുണ്ടായ അപകടത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പോലും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതില്‍ എന്തോ ചതിയുണ്ട്. തിരശ്ശീലയ്ക്ക് പിന്നില്‍ എന്തോ സംഭവിച്ചിരിക്കണം,' ശിവസേന (യുബിടി) രാജ്യസഭാ എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. 'പവാര്‍ പഴയ സഖ്യത്തിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു, എന്നാല്‍ പവാറിനെതിരെയുള്ള അഴിമതിയാരോപണവുമായി ബിജെപി വീണ്ടും രംഗത്തെത്തി. പിന്നീട് ദുരൂഹമായ അപകടം സംഭവിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി നേതാക്കളെക്കുറിച്ചുള്ള ചില ഫയലുകള്‍ ഉണ്ടെന്ന് അജിത് പവാര്‍ ഒരു പ്രസ്താവന നടത്തിയിരുന്നു, ഇതിനര്‍ത്ഥം എന്‍ഡിഎ വിടാന്‍ അജിത് പവാര്‍ തീരുമാനിച്ചിരുന്നു എന്നാണ്. എനിക്ക് സംശയങ്ങളുണ്ട്. ഞാന്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും,' സഞ്ജയ് റാവുത്ത് കൂട്ടിച്ചേര്‍ത്തു.
പവാറിന്റെ മരണത്തെത്തുടര്‍ന്ന് എന്‍സിപിയില്‍ രാഷ്ട്രീയ പിന്തുടര്‍ച്ചയെക്കുറിച്ച് ത്വരിതഗതിയിലുള്ള ചര്‍ച്ചകള്‍ നടന്നതിനെ കോണ്‍ഗ്രസ് നേതാവ് വിജയ് വഡേട്ടിവാര്‍ ചോദ്യം ചെയ്തു. 'അജിത് ദാദയുടെ അപ്രതീക്ഷിത മരണം ഒരു ഗൂഢാലോചനയാകാം. ഇതൊരു പദ്ധതിയാണ്, ഇത് അന്വേഷിക്കണം. രണ്ട് എന്‍സിപി വിഭാഗങ്ങള്‍ ഒരുമിക്കുന്നത് തടയാന്‍ എവിടെയോ ഒരു ഗൂഢാലോചന നടന്നു, അതുകൊണ്ടാണ് ഉപമുഖ്യമന്ത്രി സ്ഥാനം ഇത്രയും ധൃതിയില്‍ നികത്തിയത്', അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബിജെപി നേതാവ് ഉജ്ജ്വല്‍ നികം ആരോപണങ്ങള്‍ തള്ളി. 'ആരോപണങ്ങള്‍ എല്ലാം തെറ്റാണ്. മരിച്ച യാളെക്കുറിച്ച് രാഷ്ട്രീയം കളിക്കുന്നത് ലജ്ജാകരമാണ്. അത് ഒരു അപകടമായിരുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,' അദ്ദേഹം പ്രതികരിച്ചു.
ബുധനാഴ്ച മഹാരാഷ്ട്രയിലെ ബാരാമതിക്ക് സമീപമുണ്ടായ വിമാനാപകടത്തിലാണ് പവാറിന് ദാരുണാന്ത്യം സംഭവിച്ചത്. രണ്ട് പ്രധാന എന്‍സിപി വിഭാഗങ്ങള്‍ തമ്മിലുള്ള ഏകീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സമയത്തായിരുന്നു അപകടം.

അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അജിത് പവാറിന്റെ മരണവിവരം വിക്കിപീഡിയയില്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടു എന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പലരും വാദിച്ചു. എന്നാല്‍ വിക്കിപീഡിയയുടെ സമയക്രമത്തിലെ വ്യത്യാസം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പിന്നീട് സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കി.

സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു.

തന്റെ സഹോദരപുത്രന്റെ മരണത്തില്‍ ഗൂഢാലോചന ആരോപിക്കുന്നവര്‍ക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ രംഗത്തെത്തിയിരുന്നു. ഇതൊരു 'തികഞ്ഞ അപകടം' മാത്രമാണെന്നും ഇതില്‍ രാഷ്ട്രീയ ഗൂഢാലോചനകള്‍ കാണരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മഹാരാഷ്ട്രയ്ക്ക് വലിയൊരു നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്നിവ അന്വേഷണം നടത്തിവരികയാണ്. അപകടകാരണം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകള്‍ നടക്കുകയാണെന്നു അധികൃതര്‍ അറിയിച്ചു.

Latest News

കരുനാഗപ്പള്ളി സ്വദേശി   അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
കരുനാഗപ്പള്ളി സ്വദേശി അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
March 22, 2026
 റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
March 22, 2026
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
March 22, 2026
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
March 22, 2026
 ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
March 22, 2026
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
March 22, 2026
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
March 22, 2026
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
March 22, 2026
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
March 22, 2026
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്,  ഇന്ത്യക്ക് വന്‍ ആഘാതം
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്, ഇന്ത്യക്ക് വന്‍ ആഘാതം
March 21, 2026