l o a d i n g

കേരള

ചികില്‍സാ പിഴവെന്ന് ആരോപണം: പട്ടാമ്പിയില്‍ ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു

Thumbnail

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലിരുന്ന ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. തൃത്താല മേഴത്തൂര്‍ കുളങ്ങര വീട്ടില്‍ നിസാര്‍ ബാഷയുടെ ഭാര്യ നൗഷിജ (29) ആണ് മരിച്ചത്. മതിയായ ചികില്‍സ നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി.

പ്രസവത്തിനായി ഈ മാസം 16-ാം തീയതിയാണ് നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രസവത്തിനായുള്ള നടപടികള്‍ തുടങ്ങിയെങ്കിലും ഗര്‍ഭപാത്രം വികസിച്ചില്ല. വ്യാഴാഴ്ച കഠിനമായ വേദനയും രക്തസ്രാവവും അനുഭവപ്പെട്ടെങ്കിലും 'നോക്കാം' എന്ന മറുപടി മാത്രമാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അമിത ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെട്ടിട്ടും, രാവിലെ 10 മണിക്ക് ഡോക്ടര്‍ എത്തിയാലേ തുടര്‍നടപടികള്‍ തീരുമാനിക്കാനാകൂ എന്ന നിലപാടിലായിരുന്നു ആശുപത്രി ജീവനക്കാര്‍.

വെള്ളിയാഴ്ച രാവിലെ പത്തരയോടെ ആശുപത്രിയില്‍ വെച്ച് നൗഷിജ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വാണിയംകുളത്തെ പി.കെ ദാസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് 45 മിനിറ്റ് മുന്‍പ് തന്നെ മരണം സംഭവിച്ചതായി സ്വകാര്യ ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം.

'ശ്വാസതടസ്സവും രക്തസ്രാവവും ഉണ്ടായപ്പോള്‍ ലഭിക്കേണ്ട പ്രാഥമിക ചികില്‍സ പോലും നൗഷിജയ്ക്ക് ലഭിച്ചില്ല. മരണശേഷം ചികില്‍സാ രേഖകള്‍ കൈമാറുന്നതിലും ആശുപത്രി അധികൃതര്‍ മനപ്പൂര്‍വം കാലതാമസം വരുത്തി.' - ബന്ധുക്കള്‍ ആരോപിച്ചു.

നൗഷിജയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ വെച്ച് തന്നെ മരണം സംഭവിച്ചിരുന്നോ അതോ ആംബുലന്‍സില്‍ വെച്ചാണോ മരണം നടന്നത് എന്ന കാര്യത്തിലും നിലവില്‍ വ്യക്തതയില്ല. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.

Latest News

  ജിസാന്‍ സബിയ ഏരിയ കെഎംസിസി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ  ജനപങ്കാളിത്തം കൊണ്ട് ശ്രധേയമായി
ജിസാന്‍ സബിയ ഏരിയ കെഎംസിസി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ജനപങ്കാളിത്തം കൊണ്ട് ശ്രധേയമായി
February 21, 2026
ജിസാന്‍ ബെയിഷില്‍ മരിച്ച ബൈജുവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
ജിസാന്‍ ബെയിഷില്‍ മരിച്ച ബൈജുവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
February 21, 2026
ടി.പി.എ ഇഫ്താര്‍ സംഗമം സൗഹൃദ വിരുന്നായി
ടി.പി.എ ഇഫ്താര്‍ സംഗമം സൗഹൃദ വിരുന്നായി
February 21, 2026
ചികില്‍സാ പിഴവെന്ന് ആരോപണം: പട്ടാമ്പിയില്‍ ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു
ചികില്‍സാ പിഴവെന്ന് ആരോപണം: പട്ടാമ്പിയില്‍ ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു
February 21, 2026
ട്രംപിന്റെ താരിഫ് നയങ്ങള്‍ക്ക് കോടതിയുടെ 'പൂട്ടിടല്‍'; നിയമയുദ്ധവുമായി വൈറ്റ് ഹൗസ്: ആഗോള വിപണിയില്‍ ആശങ്ക
ട്രംപിന്റെ താരിഫ് നയങ്ങള്‍ക്ക് കോടതിയുടെ 'പൂട്ടിടല്‍'; നിയമയുദ്ധവുമായി വൈറ്റ് ഹൗസ്: ആഗോള വിപണിയില്‍ ആശങ്ക
February 21, 2026
ലുലുവിന്റെ 'മെയ്ഡ് ഇന്‍ സൗദി' പ്രമോഷന് വന്‍ സ്വീകാര്യത: പ്രശംസയുമായി സൗദി വ്യവസായ മന്ത്രാലയം
ലുലുവിന്റെ 'മെയ്ഡ് ഇന്‍ സൗദി' പ്രമോഷന് വന്‍ സ്വീകാര്യത: പ്രശംസയുമായി സൗദി വ്യവസായ മന്ത്രാലയം
February 21, 2026
യുദ്ധഭീഷണി:മിഡിൽ ഈസ്റ്റിലെ വ്യോമ താവളങ്ങളിൽ യു. എസ്. സൈനികരെ ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്
യുദ്ധഭീഷണി:മിഡിൽ ഈസ്റ്റിലെ വ്യോമ താവളങ്ങളിൽ യു. എസ്. സൈനികരെ ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്
February 21, 2026
സുഡാനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് സൗദി അറേബ്യ
സുഡാനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് സൗദി അറേബ്യ
February 21, 2026
ആഗോള സമാധാന ശ്രമങ്ങള്‍ക്കായി സൗദി 1 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു
ആഗോള സമാധാന ശ്രമങ്ങള്‍ക്കായി സൗദി 1 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു
February 21, 2026
ദേശീയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയം വ്യക്തമാക്കി 'സദായ'
ദേശീയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയം വ്യക്തമാക്കി 'സദായ'
February 21, 2026