l o a d i n g

സാംസ്കാരികം

സൗദി മലയാളീ സമാജം സാഹിതീയം പുസ്തകചര്‍ച്ച

Thumbnail

ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റര്‍ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു. കാലാതീതമായി വായനക്കാരുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്ന എം.ടിയുടെ ജനപ്രിയ നോവല്‍ 'മഞ്ഞ്', 2025ലെ വയലാര്‍ അവാര്‍ഡ് നേടിയ ഇ സന്തോഷ് കുമാറിന്റെ കൃതി 'തപോമയിയുടെ അച്ഛന്‍' എന്നിവയാണ് സാഹിതീയം വേദിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.

മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.ടി അലവി ഉദ്ഘാടനം ചെയ്തു. സമാജം ദേശീയാധ്യക്ഷനും എഴുത്തുകാരനുമായ മാലിക് മഖ്ബൂല്‍ മഞ്ഞും, ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ഗായത്രി ബിജു തപോമയിയുടെ അച്ഛനും അവതരിപ്പിച്ചു.

മഞ്ഞുപോല്‍ മരവിപ്പുളവാക്കുന്ന കാത്തിരിപ്പാണ് മഞ്ഞിലുടനീളം. സ്ഥലവും, കാലവും, കാലവസ്ഥയുമെല്ലാം കഥാപാത്രങ്ങളായി മാറുന്ന ഒരു ഗദ്യകവിത പോലെ ഹൃദ്യമാണിത്, നൈനിറ്റാളിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട , പ്രണയത്തിനും വിരഹത്തിനുമൊപ്പം പച്ചയായ മനുഷ്യജീവിതങ്ങളുടെ നിസ്സഹായതയും വരച്ചു കാണിക്കുന്ന ഒരു ഭാവകാവ്യം പോലെ മനോഹരമായ കൃതിയാണ് മഞ്ഞ്. പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പുകള്‍ക്ക് പോലും സൗന്ദര്യമുണ്ടെന്ന് പഠിപ്പിച്ചു തരുന്നുണ്ട് എം.ടിയുടെ വേറിട്ട രചനയായ മഞ്ഞെന്നും മാലിക് മഖ്ബൂല്‍ പറഞ്ഞു.

ദശകങ്ങളായി അഭയാര്‍ത്ഥി പ്രവാഹങ്ങളിലലിഞ്ഞു ചേര്‍ന്നു നില്‍ക്കുന്ന കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മികച്ച നോവലാണ് താപോമയിയുടെ അച്ഛന്‍. അഭയാര്‍ത്ഥികള്‍ക്കായ് 'ഷെല്‍റ്റര്‍' എന്ന സംഘടനയുമായി ഇറങ്ങിതിരിച്ച തപോമയി ബറുവ എന്ന ചെറുപ്പക്കാരന്റെയും അയാളുടെ അച്ഛന്‍ ഗോപാല്‍ ബറുവയുടെയും കഥപറയുന്ന ഈ നോവല്‍, മേല്‍വിലാസം നഷ്ടപ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെയും നോവിന്റെയും നേര്‍ക്കാഴ്ച്ച കൂടിയാണെന്നു തന്നെ പറയാം. മനുഷ്യജീവിതത്തിലേ തീവ്രവ്യഥകളെയും, ആത്മബന്ധങ്ങളെയും സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്ന, അതുവഴി ഒരു ഗൂഢലിപിയുടെ ഉള്‍ക്കാഴ്ചകളിലേയ്ക്ക് വായനക്കാരെ എത്തിക്കുന്ന രചനയുടെ ഇന്ദ്രജാലമാണ് തപോമയിയുടെ അച്ഛനില്‍ ഉള്ളതെന്ന് ഗായത്രി ബിജു പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം ഒട്ടനവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ആബിദ് അടിവാരം, ഷാജി മതിലകം, ഷബീര്‍ ചാത്തമംഗലം, ഷബ്ന നജീബ്, അനില്‍ റഹീമ, മുസ്തഫ കണ്ണൂര്‍, ലുഖ്മാന്‍ വിളത്തൂര്‍, നജ്മുസമാന്‍ നിലമ്പൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. റഹൂഫ് ചാവക്കാട് മോഡറേറ്റര്‍ ആയിരുന്നു. സൗദി മലയാളി സമാജം ഭാരവാഹികള്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ ലീനാ ഉണ്ണികൃഷ്ണന്‍ സ്വാഗതവും നജ്മുസമാന്‍ കുളങ്ങരതൊടി നന്ദിയും പറഞ്ഞു.

Latest News

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026