l o a d i n g

ഗൾഫ്

ലബനന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; വൈറ്റ് ഹൗസില്‍ നിര്‍ണ്ണായക ചര്‍ച്ച

Thumbnail

വാഷിംഗ്ടണ്‍/ബെയ്‌റൂട്ട്: ഇസ്രായേലും ലബനനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ഇസ്രായേല്‍, ലബനന്‍ അംബാസഡര്‍മാരുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. ലബനന്‍ മാധ്യമപ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ചുപേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് ചര്‍ച്ച നടന്നത്.

'കൂടിക്കാഴ്ച വളരെ വിജയകരമായിരുന്നു. ഹിസ്ബുള്ളയില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ ലബനനെ അമേരിക്ക സഹായിക്കും,' ചര്‍ച്ചയ്ക്ക് ശേഷം ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി പ്രതികരിച്ചു. വൈകാതെ തന്നെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലബനന്‍ പ്രസിഡന്റ് ജോസഫ് ഔനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന കരാറിലെത്താന്‍ വലിയ സാധ്യതയുണ്ടെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഇസ്രായേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബി, ലബനനിലെ യുഎസ് അംബാസഡര്‍ മിഷേല്‍ ഈസ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

വെടിനിര്‍ത്തല്‍ നീട്ടണമെന്ന ആവശ്യവുമായി ചര്‍ച്ചയ്‌ക്കെത്തിയ ലബനന്‍ അംബാസഡര്‍ നദ മുവാദ് അമേരിക്കയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. 'നിങ്ങളുടെ സഹായത്തോടെ ലബനനെ വീണ്ടും മഹത്തരമാക്കാന്‍ നമുക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,' അവര്‍ പറഞ്ഞു. ലബനനില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറുക, തടവിലാക്കപ്പെട്ട ലബനന്‍ പൗരന്മാരെ മോചിപ്പിക്കുക, അതിര്‍ത്തി നിര്‍ണ്ണയിക്കുക എന്നീ ആവശ്യങ്ങള്‍ അടുത്ത ഘട്ട ചര്‍ച്ചയില്‍ ബെയ്‌റൂട്ട് ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രായേലുമായി ബന്ധം പുലര്‍ത്തുന്നതിനെതിരെയുള്ള ലബനനിലെ നിയമങ്ങള്‍ റദ്ദാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇത്തരം നിയമങ്ങള്‍ ഉടന്‍ തന്നെ ഇല്ലാതാകുമെന്ന് താന്‍ ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഏപ്രില്‍ 16-ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്. വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും തെക്കന്‍ ലബനനില്‍ അക്രമങ്ങള്‍ തുടരുകയാണ്. ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക അമല്‍ ഖലീല്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തലിന് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ദിവസമായിരുന്നു ബുധനാഴ്ച.

ലബനനിലെ സൈനിക കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെട്ട വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും മാധ്യമപ്രവര്‍ത്തകരെ തങ്ങള്‍ ലക്ഷ്യം വെക്കാറില്ലെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. അതേസമയം, സായുധരായ രണ്ട് പേരെ വധിച്ചതായി വ്യാഴാഴ്ചയും ഇസ്രായേല്‍ അവകാശപ്പെട്ടു.

ഇസ്രായേലുമായുള്ള നേരിട്ടുള്ള ചര്‍ച്ചകളെ ഹിസ്ബുള്ള എതിര്‍ത്തു. ഇസ്രായേല്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കുകയാണെങ്കില്‍ വെടിനിര്‍ത്തലിനോട് സഹകരിക്കാമെന്ന് ഹിസ്ബുള്ള എം.പി ഹസ്സന്‍ ഫദ്‌ലള്ള പറഞ്ഞു. മാര്‍ച്ച് 2-ന് ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള പോരാട്ടം വീണ്ടും തുടങ്ങിയത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ ലബനനില്‍ 2,500-ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. നിലവില്‍ തെക്കന്‍ ലബനന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

Latest News

നൈജീരിയയില്‍ മരിച്ച താനൂര്‍ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
നൈജീരിയയില്‍ മരിച്ച താനൂര്‍ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
April 24, 2026
ആം ആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പ്; രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക്
ആം ആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പ്; രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക്
April 24, 2026
 വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ ചാപ്റ്റര്‍ കായികമേള; ബി ടീം ജേതാക്കള്‍
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ ചാപ്റ്റര്‍ കായികമേള; ബി ടീം ജേതാക്കള്‍
April 24, 2026
 ഹജ്ജ് ഒരുക്കം: മക്കയിലെ ആരോഗ്യ സജ്ജീകരണങ്ങള്‍ സൗദി ആരോഗ്യ മന്ത്രി വിലയിരുത്തി
ഹജ്ജ് ഒരുക്കം: മക്കയിലെ ആരോഗ്യ സജ്ജീകരണങ്ങള്‍ സൗദി ആരോഗ്യ മന്ത്രി വിലയിരുത്തി
April 24, 2026
 ഫിലിപ്പീന്‍സ് സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി; ലോകത്തെ വിസ്മയിപ്പിച്ച് സൗദി അറേബ്യയുടെ മെഡിക്കല്‍ സംഘം
ഫിലിപ്പീന്‍സ് സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി; ലോകത്തെ വിസ്മയിപ്പിച്ച് സൗദി അറേബ്യയുടെ മെഡിക്കല്‍ സംഘം
April 24, 2026
ലബനന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; വൈറ്റ് ഹൗസില്‍ നിര്‍ണ്ണായക ചര്‍ച്ച
ലബനന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; വൈറ്റ് ഹൗസില്‍ നിര്‍ണ്ണായക ചര്‍ച്ച
April 24, 2026
ഇറാനെതിരെ ആണവായുധം പ്രയോഗിക്കില്ലെന്ന് ട്രംപ്; 'ആണവായുധങ്ങള്‍ ആരും ഉപയോഗിക്കാന്‍ പാടില്ലാത്തത്'
ഇറാനെതിരെ ആണവായുധം പ്രയോഗിക്കില്ലെന്ന് ട്രംപ്; 'ആണവായുധങ്ങള്‍ ആരും ഉപയോഗിക്കാന്‍ പാടില്ലാത്തത്'
April 24, 2026
'വള്ളീം പുള്ളീം' സുവനീര്‍ കവര്‍ പേജ് പ്രകാശനം ചെയ്തു
'വള്ളീം പുള്ളീം' സുവനീര്‍ കവര്‍ പേജ് പ്രകാശനം ചെയ്തു
April 23, 2026
അല്‍ ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
അല്‍ ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
April 23, 2026
ആത്മകഥയിലെ വിവാദത്തില്‍ വിശദീകരണം നല്‍കി ജനറല്‍ എം.എം. നരവണെ
ആത്മകഥയിലെ വിവാദത്തില്‍ വിശദീകരണം നല്‍കി ജനറല്‍ എം.എം. നരവണെ
April 23, 2026