l o a d i n g

കേരള

പൊലീസ് നല്‍കിയ പൈലറ്റും എസ്‌കോര്‍ട്ടും തിരിച്ചയച്ച് സതീശനും ചെന്നിത്തലയും; സി.പി.എം നേതാക്കളുടെ ഗണ്‍മാന്‍മാരെ തിരിച്ചുവിളിക്കുന്നു

Thumbnail

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പൊലീസ് അനുവദിച്ച പൈലറ്റ്, എസ്‌കോര്‍ട്ട് സുരക്ഷാ സൗകര്യങ്ങള്‍ നിരസിച്ച് കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് പൊലീസ് ഇരുവര്‍ക്കും പൈലറ്റും എസ്‌കോര്‍ട്ടും അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഔദ്യോഗിക പദവികള്‍ നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഈ സുരക്ഷാ സൗകര്യങ്ങള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഇരുവരും പൊലീസിനെ തിരിച്ചയക്കുകയായിരുന്നു.

അതേസമയം, കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സി.പി.എം നേതാക്കള്‍ക്ക് സുരക്ഷാ ഭീഷണിയുടെ പേരില്‍ അനുവദിച്ച ഗണ്‍മാന്‍മാരെ സര്‍ക്കാര്‍ ഉടന്‍ തിരിച്ചുവിളിക്കും. ഇതിന്റെ ഭാഗമായി വിവിധ നേതാക്കള്‍ക്കൊപ്പം ഡ്യൂട്ടിയിലുള്ള ഗണ്‍മാന്‍മാരുടെ കണക്കുകള്‍ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ചു കഴിഞ്ഞു.
സി.പി.എം നേതാക്കളായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്ക് നിലവില്‍ രണ്ട് ഗണ്‍മാന്‍മാര്‍ വീതമുണ്ട്. പി. ജയരാജനും രണ്ട് പേരുണ്ടെങ്കിലും അദ്ദേഹത്തിന് മാത്രമാണ് സുരക്ഷാ ഭീഷണിയുള്ളതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരു മുന്‍ കൗണ്‍സിലര്‍ക്ക് പോലും മതിയായ കാരണങ്ങളില്ലാതെ ഗണ്‍മാനെ അനുവദിച്ചിരുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം അഞ്ഞൂറോളം ഗണ്‍മാന്‍മാരെയാണ് വിവിധ നേതാക്കള്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.

കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന് സെഡ് (ദ) കാറ്റഗറി സുരക്ഷയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അദ്ദേഹം അത് ഉപയോഗിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഡ്യൂട്ടിയിലുള്ളവര്‍ ഇതുവരെ സേനയില്‍ തിരികെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയ മന്ത്രിമാരെ നിശ്ചയിക്കുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ ഇഷ്ടക്കാരായ പൊലീസുകാരെ ഗണ്‍മാന്‍മാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പല കോണ്‍ഗ്രസ് നേതാക്കളും സമ്മര്‍ദ്ദം ആരംഭിച്ചിട്ടുണ്ട്. വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒഴിവാക്കി മാതൃക കാട്ടിയ സതീശന്റെയും ചെന്നിത്തലയുടെയും നടപടി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

Latest News

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026