l o a d i n g

ഗൾഫ്

ലബനനില്‍ വെടിനിര്‍ത്തല്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വേദിയൊരുങ്ങുന്നു

Thumbnail

വാഷിംഗ്ടണ്‍: ലബനനില്‍ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ, ഇറാനുമായുള്ള താല്‍ക്കാലിക യുദ്ധവിരാമ കരാറിനെ ഒരു ശാശ്വത പ്രാദേശിക സമാധാന കരാറാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെക്കുന്നു. ഈ ലക്ഷ്യത്തോടെ അമേരിക്കന്‍ ദൂതന്‍ സ്റ്റീവ് വിറ്റ്കോഫും ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയും ചര്‍ച്ചകള്‍ക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് തിരിച്ചു.

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനും എണ്ണ വിതരണം സുസ്ഥിരമാക്കുന്നതിനും ഈ ചര്‍ച്ചകള്‍ നിര്‍ണായകമാണ്. നേരത്തെ, സംഘര്‍ഷം അവസാനിപ്പിക്കാനും ഇറാനുമായുള്ള ആണവ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ പരിഹരിക്കാന്‍ 60 ദിവസത്തെ സമയം അനുവദിക്കാനും ലക്ഷ്യമിട്ടുള്ള 14-പോയിന്റ് ധാരണാപത്രത്തില്‍ ഇരുവിഭാഗവും ഒപ്പുവെച്ചിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ, സ്വിറ്റ്‌സര്‍ലന്‍ഡിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നറുമൊത്ത് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വിറ്റ്കോഫ് പുറപ്പെട്ടു. ഇന്ന് അരാഘ്ചിയും അവിടെയെത്തും. സ്ഥിരമായ വെടിനിര്‍ത്തലിലേക്ക് എത്തുന്നതിനുള്ള സാങ്കേതിക ചര്‍ച്ചകള്‍ക്കാണ് ഇവര്‍ തുടക്കമിടുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ ലബനനില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഖത്തറിന്റെയും അമേരിക്കയുടെയും സഹകരണത്തോടെയാണ് ഈ കരാര്‍ യാഥാര്‍ത്ഥ്യമായത്. വെടിനിര്‍ത്തലിന് ശേഷം ആദ്യ മണിക്കൂറുകളില്‍ ഇസ്രായേല്‍ ചില വ്യോമാക്രമണങ്ങള്‍ നടത്തിയെങ്കിലും പിന്നീട് സ്ഥിതി ശാന്തമായി.

ലബനനിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും, ജൂണ്‍ 23 മുതല്‍ 25 വരെ വാഷിംഗ്ടണില്‍ ഇസ്രായേല്‍-ലബനന്‍ ചര്‍ച്ചകള്‍ നടത്താന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍കൈ എടുക്കുന്നുണ്ട്. ലബനന്റെ പരമാധികാരം ഉറപ്പാക്കണമെന്നും ഹിസ്ബുള്ളയെ നിരായുധീകരിക്കണമെന്നും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ ലബനന്‍ പ്രസിഡന്റ് ജോസഫ് ഔണിനോട് ആവശ്യപ്പെട്ടു.

ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുദ്ധത്തില്‍ കുറഞ്ഞത് 7,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് ആഗോളതലത്തില്‍ ഇന്ധനവില ഉയര്‍ത്താനും പണപ്പെരുപ്പത്തിനും കാരണമായി. ഈ സാഹചര്യത്തില്‍ ട്രംപ് ഭരണകൂടം കൊണ്ടുവന്ന കരാര്‍ പല വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ടെങ്കിലും, ഇറാനെ നിയന്ത്രിക്കാന്‍ ഈ കരാര്‍ അത്യാവശ്യമാണെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. 'ഇറാന്‍ തകര്‍ന്നു കഴിഞ്ഞു, ഞങ്ങള്‍ അവര്‍ക്ക് ഒരു പൈസ പോലും നല്‍കില്ല,' ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

അടുത്ത 60 ദിവസത്തിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ മേഖലയിലെ യുദ്ധാന്തരീക്ഷം മാറി സമാധാനത്തിലേക്ക് നയിക്കുമോ എന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങള്‍.

Latest News

കല്യാണി നായരുടെ  ‘ആംബിവലൻസ്’   പ്രകാശനം ചെയ്തു.
കല്യാണി നായരുടെ ‘ആംബിവലൻസ്’ പ്രകാശനം ചെയ്തു.
June 20, 2026
ഒ ഐ സി സി പ്രവാസി സേവന കേന്ദ്രം @ ജിദ്ദ ഉദ്ഘാടനം ചെയ്തു
ഒ ഐ സി സി പ്രവാസി സേവന കേന്ദ്രം @ ജിദ്ദ ഉദ്ഘാടനം ചെയ്തു
June 20, 2026
നീറ്റ് പരീക്ഷ: നൂറുകണക്കിന് വിദ്യാര്‍ഥികള്‍ റിയാദിലെത്തി, റിയാദ് ഇന്ത്യന്‍ സ്‌കൂളിന് രണ്ടു ദിവസം അവധി
നീറ്റ് പരീക്ഷ: നൂറുകണക്കിന് വിദ്യാര്‍ഥികള്‍ റിയാദിലെത്തി, റിയാദ് ഇന്ത്യന്‍ സ്‌കൂളിന് രണ്ടു ദിവസം അവധി
June 20, 2026
നജ്‌റാനില്‍ ഈന്തപ്പഴ വിളവെടുപ്പ് തുടങ്ങി, വിപണിയില്‍ ഉണര്‍വ്
നജ്‌റാനില്‍ ഈന്തപ്പഴ വിളവെടുപ്പ് തുടങ്ങി, വിപണിയില്‍ ഉണര്‍വ്
June 20, 2026
പ്രൊഫഷണല്‍ ധാര്‍മ്മികത ലംഘിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി: സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ്
പ്രൊഫഷണല്‍ ധാര്‍മ്മികത ലംഘിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി: സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ്
June 20, 2026
കോവിഡ് ഉണ്ടായതെങ്ങനെ... ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യു.എസ് മുന്‍ ഇന്റലിജന്‍സ് ഡയറക്ടര്‍
കോവിഡ് ഉണ്ടായതെങ്ങനെ... ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യു.എസ് മുന്‍ ഇന്റലിജന്‍സ് ഡയറക്ടര്‍
June 20, 2026
പരഗ്വായ് താരം അല്‍മിറോണ്‍ ലോകകപ്പില്‍നിന്ന് പുറത്താകുന്ന ആദ്യ കളിക്കാരന്‍
പരഗ്വായ് താരം അല്‍മിറോണ്‍ ലോകകപ്പില്‍നിന്ന് പുറത്താകുന്ന ആദ്യ കളിക്കാരന്‍
June 20, 2026
അമേരിക്ക-ഇറാന്‍ ധാരണക്ക് പിന്തുണ നല്‍കിയ സൗദി അറേബ്യക്ക് നന്ദി അറിയിച്ച് പാക് പ്രധാനമന്ത്രി
അമേരിക്ക-ഇറാന്‍ ധാരണക്ക് പിന്തുണ നല്‍കിയ സൗദി അറേബ്യക്ക് നന്ദി അറിയിച്ച് പാക് പ്രധാനമന്ത്രി
June 20, 2026
നീറ്റ് പരീക്ഷ നാളെ: നാഗ്പൂരിലെ വിദ്യാര്‍ത്ഥിക്ക് അനുവദിച്ചത് അബുദാബിയിലെ പരീക്ഷാ കേന്ദ്രം
നീറ്റ് പരീക്ഷ നാളെ: നാഗ്പൂരിലെ വിദ്യാര്‍ത്ഥിക്ക് അനുവദിച്ചത് അബുദാബിയിലെ പരീക്ഷാ കേന്ദ്രം
June 20, 2026
ലബനനില്‍ വെടിനിര്‍ത്തല്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വേദിയൊരുങ്ങുന്നു
ലബനനില്‍ വെടിനിര്‍ത്തല്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വേദിയൊരുങ്ങുന്നു
June 20, 2026