l o a d i n g

ഗൾഫ്

ഹരാജിലെ വെള്ളിയാഴ്ച പക്ഷി ചന്തയിലേക്ക് പക്ഷിപ്രേമികളുടെ ഒഴുക്ക്

Thumbnail

ജിദ്ദ: പക്ഷി പ്രേമികള്‍ക്കും വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കും ഒത്തുചേരാനും പക്ഷികളെ വാങ്ങാനും വില്‍ക്കാനുമുള്ള വേദിയായി മാറുകയാണ് ജിദ്ദയുടെ തെക്കന്‍ ഭാഗത്തുള്ള 'ഹരാജ് ബേര്‍ഡ് മാര്‍ക്കറ്റ്'. എല്ലാ വെള്ളിയാഴ്ചയും ഉച്ചതിരിഞ്ഞ് ഇവിടെ നടക്കുന്ന പരസ്യ ലേലം വലിയൊരു ജനക്കൂട്ടത്തെയാണ് ആകര്‍ഷിക്കുന്നത്.

വര്‍ണ്ണാഭമായ അലങ്കാരപ്പക്ഷികള്‍ മുതല്‍ ബഡ്ജികള്‍, ലൗബേര്‍ഡ്സ്, കാനറികള്‍, കോക്കറ്റിയലുകള്‍, തത്തകള്‍, പ്രാവുകള്‍, കോഴികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പക്ഷികളാണ് ലേലത്തിനെത്തുന്നത്. 'അങ്കിള്‍ മതര്‍' എന്നറിയപ്പെടുന്ന പരിചയസമ്പന്നനായ ലേലക്കാരന് ചുറ്റും പക്ഷിപ്രേമികള്‍ തടിച്ചുകൂടുന്നു. പക്ഷികളുടെ ആരോഗ്യവും വംശാവലിയും പരിശോധിച്ച ശേഷമാണ് ലേലത്തിനു വെക്കുന്നത്. 100 റിയാലില്‍ ആരംഭിക്കുന്ന ലേലം, ഉടമസ്ഥന്‍ തൃപ്തികരമായ വില ലഭിക്കുന്നത് വരെ തുടരുന്നു. ലേലത്തില്‍ വില്‍ക്കപ്പെടുന്ന പക്ഷിയുടെ വിലയുടെ 10 ശതമാനം ലേലക്കാരന് ലഭിക്കുന്നു. എന്നാല്‍ ലേലത്തില്‍ മതിയായ തുക ലഭിച്ചില്ലെങ്കില്‍ ഉടമസ്ഥന് പക്ഷിയുമായി തിരികെ പോകാം.

ഏറ്റവും മികച്ച രീതിയില്‍ സംസാരിക്കുന്ന പക്ഷിയായി കരുതപ്പെടുന്ന ആഫ്രിക്കന്‍ ഗ്രേ തത്തകളെ ലേലത്തിനെത്തിച്ച മഹ്‌മൂദ് ഹല്‍വാനി അര്‍ഹമായ വില ലഭിക്കാത്തതിനാല്‍ പക്ഷിയുമായി മടങ്ങി. ലേലത്തില്‍ സ്ഥിരമായി എത്തുന്ന യൂസഫ് മുഹമ്മദ് എന്ന പക്ഷി പ്രേമി പറയുന്നത്, സീസണുകള്‍ക്കനുസരിച്ചും ഡിമാന്‍ഡിനനുസരിച്ചും പക്ഷികളുടെ വിലയില്‍ വ്യത്യാസം വരാറുണ്ടെന്നാണ്. പുതിയ ഇനം പക്ഷികളെക്കുറിച്ച് അറിയാനും വിലവിവരങ്ങള്‍ മനസ്സിലാക്കാനുമാണ് താന്‍ എല്ലാ വെള്ളിയാഴ്ചയും ഇവിടെ എത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ലേലത്തിന് പുറമെ, ഇടനിലക്കാരില്ലാതെ നേരിട്ടുള്ള കച്ചവടവും ഇവിടെ നടക്കുന്നുണ്ട്. വര്‍ണ്ണാഭമായ പാരക്കീറ്റുകളെ 800 റിയാലിനും ലൗബേര്‍ഡ്സിനെ 350 മുതല്‍ 500 റിയാല്‍ വരെ വിലയ്ക്കുമാണ് ഹമീദ് അല്‍-വദാനി എന്ന വില്‍പ്പനക്കാരന്‍ വിപണിയിലെത്തിച്ചത്. ആകര്‍ഷകമായ നിറങ്ങളുള്ള പക്ഷികള്‍ക്ക് വീടുകളില്‍ വലിയ ഡിമാന്‍ഡാണെന്ന് അദ്ദേഹം പറയുന്നു. പരിചയസമ്പന്നരായ ബ്രീഡര്‍മാര്‍ മുതല്‍ പക്ഷികളെ വളര്‍ത്താന്‍ പുതുതായി താല്പര്യം കാണിക്കുന്നവര്‍ വരെ വലിയ ആവേശത്തോടെയാണ് വെള്ളിയാഴ്ചകളിലെ ഈ പക്ഷിച്ചന്തയില്‍ എത്തിച്ചേരുന്നത്.

Photo

Latest News

VAR ഫുട്‌ബോളിന്റെ ആവേശം കെടുത്തുന്നു: ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിക്
VAR ഫുട്‌ബോളിന്റെ ആവേശം കെടുത്തുന്നു: ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിക്
July 3, 2026
 വ്യോമയാന മേഖലയില്‍ ഉണര്‍വ് ; ഗള്‍ഫ് മേഖലയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും പുനഃസ്ഥാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
വ്യോമയാന മേഖലയില്‍ ഉണര്‍വ് ; ഗള്‍ഫ് മേഖലയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും പുനഃസ്ഥാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
July 3, 2026
 'അമ്മ' പ്രതിസന്ധി: കണക്ക് തിരുത്താനുള്ള ശ്വേത മേനോന്റെ ആവശ്യം തള്ളി രമേഷ് പിഷാരടി, പിഎം ശ്രീ പദ്ധതി: ആശങ്കകള്‍ പരിഹരിക്കും: സാദിഖലി ശിഹാബ് തങ്ങള്‍, തിരുവല്ലയില്‍ ജീവകാരുണ്യ സ്ഥാപന ഉടമ  പാസ്റ്റര്‍ക്കെതിരെ പീഡനക്കേസ്
'അമ്മ' പ്രതിസന്ധി: കണക്ക് തിരുത്താനുള്ള ശ്വേത മേനോന്റെ ആവശ്യം തള്ളി രമേഷ് പിഷാരടി, പിഎം ശ്രീ പദ്ധതി: ആശങ്കകള്‍ പരിഹരിക്കും: സാദിഖലി ശിഹാബ് തങ്ങള്‍, തിരുവല്ലയില്‍ ജീവകാരുണ്യ സ്ഥാപന ഉടമ പാസ്റ്റര്‍ക്കെതിരെ പീഡനക്കേസ്
July 3, 2026
ലോകകപ്പ്: അള്‍ജീരിയ പുറത്ത്; സ്വിറ്റ്‌സര്‍ലന്‍ഡിന് ക്വാര്‍ട്ടര്‍ പ്രവേശനം
ലോകകപ്പ്: അള്‍ജീരിയ പുറത്ത്; സ്വിറ്റ്‌സര്‍ലന്‍ഡിന് ക്വാര്‍ട്ടര്‍ പ്രവേശനം
July 3, 2026
ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ടെഹ്റാന്‍ ഒരുങ്ങുന്നു: വന്‍ ജനാവലി എത്തും
ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ടെഹ്റാന്‍ ഒരുങ്ങുന്നു: വന്‍ ജനാവലി എത്തും
July 3, 2026
മഞ്ചേരി സ്വദേശി ജിദ്ദയിൽ മരിച്ചു
മഞ്ചേരി സ്വദേശി ജിദ്ദയിൽ മരിച്ചു
July 3, 2026
ഹരാജിലെ വെള്ളിയാഴ്ച പക്ഷി ചന്തയിലേക്ക് പക്ഷിപ്രേമികളുടെ ഒഴുക്ക്
ഹരാജിലെ വെള്ളിയാഴ്ച പക്ഷി ചന്തയിലേക്ക് പക്ഷിപ്രേമികളുടെ ഒഴുക്ക്
July 3, 2026
റൊണാള്‍ഡോയുടെ ഗോളും റാമോസിന്റെ വിസ്മയവും; ക്രൊയേഷ്യയെ മറികടന്ന് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍
റൊണാള്‍ഡോയുടെ ഗോളും റാമോസിന്റെ വിസ്മയവും; ക്രൊയേഷ്യയെ മറികടന്ന് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍
July 3, 2026
ദമാസ്‌കസിലെ കഫേയില്‍ സ്‌ഫോടനം: ആറു മരണം; 22 പേര്‍ക്ക് പരിക്ക്
ദമാസ്‌കസിലെ കഫേയില്‍ സ്‌ഫോടനം: ആറു മരണം; 22 പേര്‍ക്ക് പരിക്ക്
July 2, 2026
ഹജ്ജ് സേവനം സൂക്ഷ്മതയോടെയും കരുതലോടെയും നിര്‍വഹിക്കണം -സാദിഖ് അലി ശിഹാബ് തങ്ങള്‍
ഹജ്ജ് സേവനം സൂക്ഷ്മതയോടെയും കരുതലോടെയും നിര്‍വഹിക്കണം -സാദിഖ് അലി ശിഹാബ് തങ്ങള്‍
July 2, 2026

Related News