l o a d i n g

ഗൾഫ്

ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ടെഹ്റാന്‍ ഒരുങ്ങുന്നു: വന്‍ ജനാവലി എത്തും

Thumbnail


ടെഹ്റാന്‍: യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ ഭൗതികദേഹം ടെഹ്റാനിലെ ഗ്രാന്‍ഡ് മൊസല്ലയില്‍ എത്തിച്ചു. ശനിയാഴ്ച നടക്കാനിരിക്കുന്ന ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായാണ് മൃതദേഹം ഇവിടെ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ഖാംനഇയുടെ വിയോഗത്തിന് പകരം ചോദിക്കാന്‍ വന്‍ ജനാവലി എത്തണമെന്ന് ഇറാനിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ ആഹ്വാനം ചെയ്തു. ദശലക്ഷക്കണക്കിന് ആളുകളും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇറാന്‍ പതാകയില്‍ പൊതിഞ്ഞ ഖാംനഇയുടെ മൃതദേഹം ഗ്രാന്‍ഡ് മൊസല്ലയിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. കറുത്ത വസ്ത്രം ധരിച്ച് വലിയൊരു ജനാവലി സംസ്‌കാര ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തടിച്ചുകൂടിയിട്ടുണ്ട്.

യുഎസുമായുള്ള പ്രാഥമിക സമാധാന കരാറിനെ തുടര്‍ന്ന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈന, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളും തങ്ങളുടെ പ്രതിനിധികളെ അയക്കും.

സംസ്‌കാര ചടങ്ങുകള്‍ക്കായി ഗ്രാന്‍ഡ് മൊസല്ലയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. 'ഞങ്ങളുടെ രക്തസാക്ഷിയായ നേതാവിനെ യാത്രയാക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്,' ചടങ്ങുകളില്‍ സഹായിക്കുന്ന ഹോസൈന്‍ മൊഘദ്ദാസി പറഞ്ഞു.

ഇറാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സംസ്‌കാര ചടങ്ങാണിതെന്ന് അധികൃതര്‍ വിലയിരുത്തുന്നു. 15 മുതല്‍ 20 ദശലക്ഷം വരെ ആളുകള്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചടങ്ങുകള്‍ പ്രമാണിച്ച് ടെഹ്റാന്‍, ഖും, മഷാദ് എന്നീ നഗരങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. ടെഹ്റാനിലെ വ്യോമഗതാഗതത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടെഹ്റാനിലെ ചടങ്ങുകള്‍ക്ക് ശേഷം, ഖാംനഇയുടെ ഭൗതികദേഹം ഇറാഖിലെ നജാഫ്, കര്‍ബല നഗരങ്ങളിലെത്തിക്കും. തുടര്‍ന്ന് ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിലെ ഇമാം റെസയുടെ മഖ്ബറയിലാണ് ഖബറടക്കം നടക്കുക. പിന്‍ഗാമിയായി ചുമതലയേറ്റ മകന്‍ മുജ്തബ ചടങ്ങില്‍ പങ്കെടുക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

Latest News

VAR ഫുട്‌ബോളിന്റെ ആവേശം കെടുത്തുന്നു: ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിക്
VAR ഫുട്‌ബോളിന്റെ ആവേശം കെടുത്തുന്നു: ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിക്
July 3, 2026
 വ്യോമയാന മേഖലയില്‍ ഉണര്‍വ് ; ഗള്‍ഫ് മേഖലയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും പുനഃസ്ഥാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
വ്യോമയാന മേഖലയില്‍ ഉണര്‍വ് ; ഗള്‍ഫ് മേഖലയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും പുനഃസ്ഥാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
July 3, 2026
 'അമ്മ' പ്രതിസന്ധി: കണക്ക് തിരുത്താനുള്ള ശ്വേത മേനോന്റെ ആവശ്യം തള്ളി രമേഷ് പിഷാരടി, പിഎം ശ്രീ പദ്ധതി: ആശങ്കകള്‍ പരിഹരിക്കും: സാദിഖലി ശിഹാബ് തങ്ങള്‍, തിരുവല്ലയില്‍ ജീവകാരുണ്യ സ്ഥാപന ഉടമ  പാസ്റ്റര്‍ക്കെതിരെ പീഡനക്കേസ്
'അമ്മ' പ്രതിസന്ധി: കണക്ക് തിരുത്താനുള്ള ശ്വേത മേനോന്റെ ആവശ്യം തള്ളി രമേഷ് പിഷാരടി, പിഎം ശ്രീ പദ്ധതി: ആശങ്കകള്‍ പരിഹരിക്കും: സാദിഖലി ശിഹാബ് തങ്ങള്‍, തിരുവല്ലയില്‍ ജീവകാരുണ്യ സ്ഥാപന ഉടമ പാസ്റ്റര്‍ക്കെതിരെ പീഡനക്കേസ്
July 3, 2026
ലോകകപ്പ്: അള്‍ജീരിയ പുറത്ത്; സ്വിറ്റ്‌സര്‍ലന്‍ഡിന് ക്വാര്‍ട്ടര്‍ പ്രവേശനം
ലോകകപ്പ്: അള്‍ജീരിയ പുറത്ത്; സ്വിറ്റ്‌സര്‍ലന്‍ഡിന് ക്വാര്‍ട്ടര്‍ പ്രവേശനം
July 3, 2026
ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ടെഹ്റാന്‍ ഒരുങ്ങുന്നു: വന്‍ ജനാവലി എത്തും
ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ടെഹ്റാന്‍ ഒരുങ്ങുന്നു: വന്‍ ജനാവലി എത്തും
July 3, 2026
മഞ്ചേരി സ്വദേശി ജിദ്ദയിൽ മരിച്ചു
മഞ്ചേരി സ്വദേശി ജിദ്ദയിൽ മരിച്ചു
July 3, 2026
ഹരാജിലെ വെള്ളിയാഴ്ച പക്ഷി ചന്തയിലേക്ക് പക്ഷിപ്രേമികളുടെ ഒഴുക്ക്
ഹരാജിലെ വെള്ളിയാഴ്ച പക്ഷി ചന്തയിലേക്ക് പക്ഷിപ്രേമികളുടെ ഒഴുക്ക്
July 3, 2026
റൊണാള്‍ഡോയുടെ ഗോളും റാമോസിന്റെ വിസ്മയവും; ക്രൊയേഷ്യയെ മറികടന്ന് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍
റൊണാള്‍ഡോയുടെ ഗോളും റാമോസിന്റെ വിസ്മയവും; ക്രൊയേഷ്യയെ മറികടന്ന് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍
July 3, 2026
ദമാസ്‌കസിലെ കഫേയില്‍ സ്‌ഫോടനം: ആറു മരണം; 22 പേര്‍ക്ക് പരിക്ക്
ദമാസ്‌കസിലെ കഫേയില്‍ സ്‌ഫോടനം: ആറു മരണം; 22 പേര്‍ക്ക് പരിക്ക്
July 2, 2026
ഹജ്ജ് സേവനം സൂക്ഷ്മതയോടെയും കരുതലോടെയും നിര്‍വഹിക്കണം -സാദിഖ് അലി ശിഹാബ് തങ്ങള്‍
ഹജ്ജ് സേവനം സൂക്ഷ്മതയോടെയും കരുതലോടെയും നിര്‍വഹിക്കണം -സാദിഖ് അലി ശിഹാബ് തങ്ങള്‍
July 2, 2026