l o a d i n g

ഗൾഫ്

സിറിയയുടെ മുന്‍ പ്രസിഡന്റ് ബഷര്‍ അസദിനെയും സഹോദരനെയും വധശിക്ഷയ്ക്ക് വിധിച്ചു: നീതിയുടെ വിജയമെന്ന് ജനങ്ങള്‍

Thumbnail

ഡമാസ്‌കസ്: സിറിയയില്‍ 14 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിനിടയില്‍ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും നടത്തിയ കേസില്‍, പുറത്താക്കപ്പെട്ട മുന്‍ സിറിയന്‍ പ്രസിഡന്റ് ബഷര്‍ല അല്‍ അസദിനെയും ഇളയ സഹോദരനെയും ഡമാസ്‌കസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകളുടെ മരണത്തിനിടയാക്കിയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വിധി വന്നത്.

അസദ് കുടുംബത്തിന്റെ അഞ്ച് പതിറ്റാണ്ടു നീണ്ട ഭരണത്തിന് 20 മാസം മുമ്പ് അന്ത്യമായതിന് ശേഷം, അസദിനും അദ്ദേഹത്തിന്റെ വൃത്തത്തിലുള്ളവര്‍ക്കുമെതിരെ ഡമാസ്‌കസിലെ നാലാം ക്രിമിനല്‍ കോടതി പുറപ്പെടുവിക്കുന്ന ആദ്യത്തെ ശിക്ഷയാണിത്. 'രാഷ്ട്രീയ സംവിധാനങ്ങളെ ഉപയോഗിച്ച് ബഷര്‍ അസദ് യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും നടത്തിയിട്ടുണ്ട്' -സംപ്രേഷണം ചെയ്ത കോടതി നടപടികള്‍ക്കിടയില്‍ ജഡ്ജി ഫഖറുദ്ദീന്‍ അല്‍-ആര്യന്‍ പറഞ്ഞു,

ബഷര്‍ അസദിന്റെ മാതൃ സഹോദരപുത്രനായ ആതിഫ് നജീബിനെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. സിറിയയില്‍ പ്രക്ഷോഭത്തിനും തുടര്‍ന്ന് ആഭ്യന്തരയുദ്ധത്തിനും കാരണമായ ദാറാ പ്രവിശ്യയിലെ അടിച്ചമര്‍ത്തലുകള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ഇദ്ദേഹത്തെ ശിക്ഷിച്ചത്. നജീബിന് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്ന് ജഡ്ജി അറിയിച്ചു.

കാവല്‍ ശക്തമാക്കിയ കോടതിയില്‍, തടവുകാരന്റെ യൂണിഫോം ധരിച്ച് കൂട്ടിലിട്ട നിലയിലാണ് നജീബ് വിധി കേള്‍ക്കാന്‍ നിന്നത്. വിധി കേള്‍ക്കാന്‍ മധ്യഡമാസ്‌കിലെ കോടതിക്ക് പുറത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. നജീബിന്റെ ഇരകളുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച വക്കീല്‍ അദ്‌നാന്‍ അല്‍-മസാല്‍മെ പറഞ്ഞു, 'ഇന്ന് പരിക്കേറ്റവര്‍ക്കും രക്തസാക്ഷികള്‍ക്കും തടവുകാര്‍ക്കും നാടുകടത്തപ്പെട്ട സിറിയക്കാര്‍ക്കുമുള്ള നീതിയുടെ ദിവസമാണ്. അടിച്ചമര്‍ത്തപ്പെട്ട ഭരണകൂടത്തിനെതിരെ സിറിയന്‍ ജനത നേടിയ നീതിയുടെ വിജയമാണിത്.'

2024 ഡിസംബറില്‍ ഗവണ്‍മെന്റ് പതറിയതിനെ തുടര്‍ന്ന് റഷ്യയിലേക്ക് രക്ഷപ്പെട്ട ബഷര്‍ അസദും സഹോദരന്‍ മാഹറും അവിടെ രാഷ്ട്രീയ അഭയം തേടിയിട്ടുണ്ട്. അസദിനെ കൈമാറണമെന്ന് സിറിയയുടെ പുതിയ ഭരണാധികാരികള്‍ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2011 ഏപ്രില്‍ മാസത്തില്‍ യു.എസ് ട്രഷറി വകുപ്പിന്റെ ഉപരോധത്തിന് ഇരയായ നജീബ്, വിചാരണ ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന റാങ്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളാണ്. അസദിന്റെ കാലത്ത് 2011-ല്‍ ദാറാ പ്രവിശ്യയിലെ പൊളിറ്റിക്കല്‍ സെക്യൂരിറ്റി ബ്രാഞ്ച് തലവനായിരുന്ന ബ്രിഗേഡിയര്‍ ജനറലാണ് ഇദ്ദേഹം.

അക്കാലത്ത് ഒരു സ്‌കൂള്‍ ഭിത്തിയില്‍ സര്‍ക്കാരിനെതിരെ ചുവരെഴുതിയ ഒരു കൂട്ടം കൗമാരക്കാരെ അറസ്റ്റ് ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവമാണ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരായ വന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തിരിതെളിച്ചത്. തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തുകയും, അത് 14 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു. ഒടുവില്‍ വിമതരുടെ മുന്നേറ്റത്തില്‍ അസ്ദ് ഭരണകൂടം പുറത്താക്കപ്പെടുകയായിരുന്നു.

2011-ല്‍ കൗമാരക്കാരായിരുന്ന ഇരകളില്‍ ചിലര്‍ കോടതിയില്‍ സന്നിഹിതരായിരുന്നു. മൗവിയ സയാഷെ എന്നയാള്‍ അസോസിയേറ്റഡ് പ്രസ്സുമായി സംസാരിക്കവെ പറഞ്ഞു, 'ഞങ്ങളുടെ രക്തം വൃഥാവിലായില്ലെന്ന് ഇന്ന് ബോധ്യപ്പെട്ടു. ആതിഫ് നജീബിന് വധശിക്ഷ ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്.' തന്റെ 13-ാം വയസ്സില്‍ 2011-ല്‍ തടവിലാക്കപ്പെട്ട നായിഫ് അബാസൈദ് എന്ന മറ്റൊരാള്‍ വിധിയില്‍ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു, 'ബഷര്‍ അസ്ദിനെ വധശിക്ഷയ്ക്ക് വിധേയനാക്കുമ്പോഴാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം.'

സിറിയന്‍ സൈന്യത്തിന്റെ 4-ാമത് കവചിത വിഭാഗത്തിന്റെ മുന്‍ കമാന്‍ഡറായിരുന്നു മാഹര്‍ അസദ്. കൊലപാതകം, പീഡനം, കവര്‍ച്ച, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്ക് പുറമെ സ്വന്തമായി തടങ്കല്‍ കേന്ദ്രങ്ങള്‍ നടത്തിയെന്നും ഇദ്ദേഹത്തിനെതിരെ വിമതര്‍ ആരോപിച്ചിരുന്നു. അതേസമയം, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സിറിയന്‍ ഗവേഷകയായ ഹിബ സയാദിന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: 'കോടതിക്ക് പുറത്തെ ഇന്നത്തെ കാഴ്ചകള്‍ 15 വര്‍ഷത്തെ വേദനയുടെയും നീതി നിഷേധിക്കപ്പെട്ട കാലത്തിന്റെയും പ്രതീകമാണ്. എന്നാല്‍ ഈ കേസ് ഉള്‍പ്പെടെ എല്ലാത്തരം വധശിക്ഷകളെയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എതിര്‍ക്കുന്നു. നീതിയുക്തമായ വിചാരണ ഉറപ്പില്ലാത്തപ്പോള്‍ ഇത്തരം ശിക്ഷകള്‍ ക്രൂരവും മാറ്റാനാവാത്തതുമാണ്.'

നജീബിന് അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടെന്നും ആ പ്രക്രിയ നീതിയുക്തമായ വിചാരണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അസദ് ഭരണകൂട കാലത്തെ കുറ്റകൃത്യങ്ങള്‍ക്ക് യഥാര്‍ത്ഥ ഉത്തരവാദിത്തം ലഭിക്കണമെങ്കില്‍ സിറിയ ശക്തവും ശാശ്വതവുമായ ഒരു നീതിന്യായ വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Latest News

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026
മൈത്രി കേരളീയം കര്‍മ്മ പുരസ്‌കാരം മന്ത്രി ഷിബു ബേബി ജോണിന്; 'മൈത്രി കേരളീയം  2026' ഒക്ടോബര്‍ 30-ന്
മൈത്രി കേരളീയം കര്‍മ്മ പുരസ്‌കാരം മന്ത്രി ഷിബു ബേബി ജോണിന്; 'മൈത്രി കേരളീയം 2026' ഒക്ടോബര്‍ 30-ന്
August 11, 2026
റോഡ് ഗതാഗത മേല്‍നോട്ടത്തിന് ജനറല്‍ അതോറിറ്റി  രൂപീകരിച്ച് സൗദി
റോഡ് ഗതാഗത മേല്‍നോട്ടത്തിന് ജനറല്‍ അതോറിറ്റി രൂപീകരിച്ച് സൗദി
August 11, 2026
മക്ക പ്രതിരോധ കരാറിന് സൗദി മന്ത്രിസഭയുടെ പ്രശംസ
മക്ക പ്രതിരോധ കരാറിന് സൗദി മന്ത്രിസഭയുടെ പ്രശംസ
August 11, 2026

Related News