വാഷിംഗ്ടണ്‍ / ദുബായ്: പശ്ചിമേഷ്യയില്‍ യു.എസ് - ഇറാന്‍ സംഘര്‍ഷം അതീവ ഗുരുതരമായി തുടരുന്നു. ഇറാനെ സഹായിക്കുകയോ വ്യാപാരാതിര്‍ത്തികള്‍ പങ്കിടുകയോ ചെയ്യുന്ന ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക ഉപരോധവും നടപടികളും സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മൂസില്‍ യു.എസ് സൈന്യത്തിന്റെ ഉപരോധം പൂര്‍ണ്ണ വിജയമാണെന്നും എണ്ണവില ഉടന്‍ വലിയ തോതില്‍ താഴേക്കിറങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, യു.എസ് സേനയ്ക്ക് സഹായം നല്‍കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ സൈനിക വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ പ്രദേശത്ത് സൈനിക സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എസ് തങ്ങളുടെ പ്രമുഖ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജോര്‍ജ്ജ് വാഷിംഗ്ടണിനെ മേഖലയിലേക്ക് പുനര്‍വിന്യസിച്ചു.
ഗള്‍ഫ് കപ്പലുകള്‍ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് യു.എ.ഇ ഇറാനുമായുള്ള എല്ലാ സാമ്പത്തിക-വ്യാപാര ബന്ധങ്ങളും നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ, ഇറാന്‍ പൗരന്മാരുടെ വിസ റദ്ദാക്കുന്നുവെന്നും ടെഹ്‌റാന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ യു.എ.ഇ പ്രെസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് നിഷേധിച്ചു. ഇത്തരം വാദങ്ങള്‍ വ്യാജവും ദുരഭൂയിഷ്ഠവുമായ മാധ്യമ പ്രചാരണങ്ങള്‍ മാത്രമാണെന്നും യു.എ.ഇ വ്യക്തമാക്കി.
Related News