l o a d i n g

ഗൾഫ്

ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 4, 2026

കുവൈറ്റ് സിറ്റി: മിഡില്‍ ഈസ്റ്റില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ കുവൈറ്റിലെ പ്രവാസി ഇറാനികള്‍ ആശങ്കയിലും സമ്മര്‍ദ്ദത്തിലുമാണഅ. മേഖലയിലെ പിരിമുറുക്കം ശക്തമായതോടെ കുവൈറ്റ് സിറ്റിയിലെ പ്രമുഖ പേര്‍ഷ്യന്‍ റസ്റ്റോറന്റ് തങ്ങളുടെ പേരില്‍ നിന്ന് 'ഇറാന്‍' എന്ന വാക്ക് ഒഴിവാക്കി.

ആഴ്ചകള്‍ നീണ്ട ശാന്തതയ്ക്ക് ശേഷം ഇറാനും യുഎസും തമ്മിലുള്ള പോരാട്ടം വീണ്ടും രൂക്ഷമാവുകയും കുവൈറ്റിന് നേരെ ഇറാന്‍ ആക്രമണം പുനരാരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ മാറ്റം. 'നിലവിലെ സാഹചര്യങ്ങളുടെ സംവേദനക്ഷമത കണക്കിലെടുത്താണ് റസ്റ്റോറന്റിന്റെ പേരില്‍ നിന്ന് ഇറാന്‍ എന്ന വാക്ക് മാറ്റാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്,' എന്ന് ജീവനക്കാരന്‍ വ്യക്തമാക്കി. എന്നാല്‍ റസ്റ്റോറന്റിലെ ബിസിനസിനെ ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ നിരന്തരം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനിടയില്‍ കുവൈറ്റിലെ ഇറാനിയന്‍ സമൂഹം വളരെ പരീക്ഷണാത്മകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 'ഞങ്ങള്‍ വളരെ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഞങ്ങള്‍ക്ക് ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ആഗ്രഹമില്ല,' എന്ന് മുബാറകിയ മാര്‍ക്കറ്റില്‍ തുണി ബിസിനസ്സ് നടത്തുന്ന ഇറാന്‍ സ്വദേശിയായ ഹുസൈന്‍ പറഞ്ഞു. ഫെബ്രുവരി 28 മുതല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ആറുമാസത്തിലധികമായി യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ കുവൈറ്റിനെ കഠിനമായി ബാധിച്ചിട്ടുണ്ട്. കുവൈറ്റിലെ എണ്ണ നിലയങ്ങള്‍, സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍, യുഎസ് സൈനിക താവളങ്ങള്‍ എന്നിവയ്ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായി. ഈ ആഴ്ചയിലും കുവൈറ്റ് സിറ്റിയിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് തീപിടിത്തമുണ്ടായി.

ഏകദേശം 52,000 ഇറാനികളാണ് കുവൈറ്റില്‍ താമസിക്കുന്നത്. മത്സ്യബന്ധന ബോട്ടുകളിലും പച്ചക്കറി മാര്‍ക്കറ്റുകളിലും ബേക്കറികളിലും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇവരില്‍ ഭൂരിഭാഗവും. ചിലര്‍ തുണിത്തരങ്ങളുടെയും പരവതാനികളുടെയും ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്.

രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് അധികൃതര്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏക ഇറാനിയന്‍ സ്‌കൂള്‍ അധികൃതര്‍ അടച്ചുപൂട്ടി. എന്നിരുന്നാലും, തങ്ങള്‍ക്ക് നിലവില്‍ പ്രാദേശികമായി ഉപദ്രവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും എന്നാല്‍ യുദ്ധ അന്തരീക്ഷം വലിയ ഭയവും ആശങ്കയും ഉണ്ടാക്കുന്നുണ്ടെന്നും പ്രവാസികള്‍ പറയുന്നു. 'ഇറാനികള്‍ കുവൈറ്റിന്റെ ചരിത്രത്തിന്റെ ഭാഗമാണ്, അവരില്ലാത്ത ഒരു കുവൈറ്റിനെക്കുറിച്ച് ചിന്തിക്കാനാവില്ല,' എന്ന് പ്രാദേശിക കുവൈറ്റ് നിവാസികളും വ്യക്തമാക്കുന്നു.

Latest News

ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
September 5, 2026
സി.ജെ.പി പ്രതിഷേധം: ഒടുവില്‍  സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
സി.ജെ.പി പ്രതിഷേധം: ഒടുവില്‍ സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
September 5, 2026
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
September 5, 2026
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
September 5, 2026
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
September 4, 2026
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
September 4, 2026
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
September 4, 2026
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
September 4, 2026
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
September 4, 2026
യമനില്‍ ഹൂതി റിബലുകളും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; 120 പേര്‍ കൊല്ലപ്പെട്ടു
യമനില്‍ ഹൂതി റിബലുകളും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; 120 പേര്‍ കൊല്ലപ്പെട്ടു
September 4, 2026