l o a d i n g

ഇന്ത്യ

തൊഴിലുറപ്പ് പദ്ധതിയുടെ അലകും പിടിയും മാറ്റുന്നു, സംസ്ഥാനങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരും

Thumbnail



ന്യൂദല്‍ഹി- യു.പി.എ സര്‍ക്കാര്‍ കൊണ്ടുവരികയും ലക്ഷക്കണക്കിന് ഗ്രാമീണരുടെ ജീവിതത്തിന് സ്ഥിരത നല്‍കുകയും ചെയ്ത രാജ്യത്തെ സുപ്രധാന തൊഴില്‍ പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പൂട്ടിക്കെട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമിന്‍- വി.ബി.ജി രാം ജി) ബില്‍, 2025 എന്ന പേരില്‍ പുതിയ നിയമം കൊണ്ടുവന്നാണ് തൊഴിലുറപ്പ് പദ്ധതിക്ക് ചരമഗീതം കുറിക്കുക.

2047-ലെ വികസിത് ഭാരത് എന്ന ദേശീയ കാഴ്ചപ്പാടിന് അനുസൃതമായി ഗ്രാമീണ വികസന ചട്ടക്കൂട് സ്ഥാപിക്കുകയാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പറയുന്നു. ഇതിലൂടെ, ഗ്രാമീണ കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ സ്വമേധയാ അവിദഗ്ധ തൊഴിലാളികളായി ജോലി ചെയ്യാന്‍ തയ്യാറായാല്‍, ഓരോ സാമ്പത്തിക വര്‍ഷത്തിലും 125 ദിവസത്തെ വേതന തൊഴില്‍ നിയമപരമായി ഉറപ്പാക്കാന്‍ സാധിക്കും. നിലവിലെ നിയമത്തില്‍ ഇത് 100 ദിവസമായിരുന്നു. ശാക്തീകരണം, വളര്‍ച്ച, സംയോജനം, പൂര്‍ണത എന്നിവയിലൂടെ സമൃദ്ധവും സുസ്ഥിരവുമായ ഒരു ഗ്രാമീണ ഭാരതത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

പുതിയ പദ്ധതിക്ക് കീഴില്‍, പൊതുമരാമത്ത് ജോലികളിലൂടെ 'വികസിത് ഭാരത് ദേശീയ ഗ്രാമീണ അടിസ്ഥാന സൗകര്യ ശൃംഖല' രൂപീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ജലവുമായി ബന്ധപ്പെട്ട ജോലികളിലൂടെ ജലസുരക്ഷ, പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവനമാര്‍ഗവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, തീവ്ര കാലാവസ്ഥാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.

പുതിയ നിയമപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉയര്‍ന്ന സാമ്പത്തിക ബാധ്യത വരും. ഈ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായി നടപ്പാക്കുമെങ്കിലും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതത്തില്‍ മാറ്റമുണ്ട്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ (ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍) എന്നിവക്ക് 90:10 എന്ന അനുപാതത്തിലും, മറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 60:40 എന്ന അനുപാതത്തിലുമായിരിക്കും ഫണ്ട് വിതരണം. നിലവിലെ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികളുടെ വേതനം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് 100% ഫണ്ടിംഗ് കേന്ദ്രമാണ് നല്‍കിയിരുന്നത്.

കാര്‍ഷിക മേഖലയിലെ തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍, ഈ നിയമം കാര്‍ഷിക സീസണുകളില്‍ മറ്റ് ജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്. നിയമത്തിലോ ചട്ടങ്ങളിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, കാര്‍ഷിക വിളവെടുപ്പ് കാലയളവില്‍ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കുന്നതിന്, വിജ്ഞാപനം ചെയ്യുന്ന ഈ സീസണുകളില്‍ പുതിയ നിയമപ്രകാരമുള്ള ജോലികള്‍ ആരംഭിക്കുകയോ നടപ്പിലാക്കുകയോ ചെയ്യില്ല. കൂടാതെ, തൊഴിലിന് അപേക്ഷിക്കുന്ന ഒരാള്‍ക്ക് അപേക്ഷ ലഭിച്ച് പതിനഞ്ച് ദിവസത്തിനകം ജോലി നല്‍കിയില്ലെങ്കില്‍, ഈ വകുപ്പ് പ്രകാരമുള്ള പ്രതിദിന തൊഴിലില്ലായ്മ വേതനത്തിന് അദ്ദേഹം അര്‍ഹനാകും എന്നും ബില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന സെന്‍ട്രല്‍ ഗ്രാമിന്‍ റോസ്ഗാര്‍ ഗ്യാരന്റി കൗണ്‍സിലാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക. ഇതില്‍ ചെയര്‍പേഴ്സണ്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍, പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെയും തൊഴിലാളി സംഘടനകളെയും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന 15-ല്‍ കൂടാത്ത അനൗദ്യോഗിക അംഗങ്ങള്‍, ഒരു മെമ്പര്‍-സെക്രട്ടറി എന്നിവര്‍ ഉണ്ടാകും. സംസ്ഥാന തലത്തില്‍ പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി എല്ലാ സംസ്ഥാന സര്‍ക്കാരുകളും സ്റ്റേറ്റ് ഗ്രാമിന്‍ റോസ്ഗാര്‍ ഗ്യാരന്റി കൗണ്‍സിലും രൂപീകരിക്കും.

സംസ്ഥാനങ്ങള്‍ക്ക് മാനദണ്ഡപ്രകാരമുള്ള തുക അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനും, അന്തര്‍ മന്ത്രാലയ കൂടിയാലോചനകള്‍ ആവശ്യമുള്ള കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നതിനും, നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഉയര്‍ന്ന തലത്തിലുള്ള മേല്‍നോട്ടം നല്‍കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ഒരു ദേശീയ തല സ്റ്റിയറിംഗ് കമ്മിറ്റിയും രൂപീകരിക്കും. സംസ്ഥാനങ്ങളിലും സമാനമായ സ്റ്റിയറിംഗ് കമ്മിറ്റികള്‍ ഉണ്ടാകും. ജില്ലാ, ഇന്റര്‍മീഡിയറ്റ്, വില്ലേജ് തലങ്ങളിലുള്ള പഞ്ചായത്തുകള്‍ക്കായിരിക്കും ഈ നിയമപ്രകാരമുള്ള പദ്ധതിയുടെ ആസൂത്രണം, നടപ്പാക്കല്‍, നിരീക്ഷണം എന്നിവയുടെ പ്രധാന അധികാരം. കൂടാതെ, പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരെയും നിയമിക്കും.

Latest News

കരുനാഗപ്പള്ളി സ്വദേശി   അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
കരുനാഗപ്പള്ളി സ്വദേശി അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
March 22, 2026
 റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
March 22, 2026
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
March 22, 2026
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
March 22, 2026
 ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
March 22, 2026
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
March 22, 2026
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
March 22, 2026
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
March 22, 2026
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
March 22, 2026
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്,  ഇന്ത്യക്ക് വന്‍ ആഘാതം
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്, ഇന്ത്യക്ക് വന്‍ ആഘാതം
March 21, 2026