l o a d i n g

ഇന്ത്യ

വിദ്യാര്‍ത്ഥികള്‍ സമാധാനം പാലിക്കണം; 'നിക്ഷിപ്ത താല്പര്യക്കാ'രുടെ മുതലെടുപ്പ് ദൗര്‍ഭാഗ്യകരമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി

Thumbnail

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടയില്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥികളുടെ മാനസിക ബുദ്ധിമുട്ടുകളും ആശങ്കകളും തങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും, അവരുടെ ദുരിതം ലഘൂകരിക്കാന്‍ എല്ലാ വിഭാഗം ആളുകളും മുന്നോട്ട വരണമെന്നും സര്‍വകലാശാല വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ഭയം ലഘൂകരിക്കുന്നതിന് പകരം 'നിക്ഷിപ്ത താല്പര്യക്കാര്‍' അത് മുതലെടുക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തിലും ഭാവയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയണമെന്നും ചൊവ്വാഴ്ച രാത്രി 'എക്‌സ്' പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ സര്‍വകലാശാല പറഞ്ഞു.

പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെ തിങ്കളാഴ്ച പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന് പിന്നാലെയണ് സര്‍വകലാശാലയുടെ പ്രസ്താവന പുറത്തുവന്നത്. ഏറ്റുമുട്ടലില്‍ നിരവധി പ്രതിഷേധക്കാരര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് ആറ് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ രണ്ടും, കണാട്ട് പ്ലേസ്, തിലക് മാര്‍ഗ്, ബരാഖാംബ റോഡ്, കര്‍തവ്യ പഥ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഓരോ എഫ്.ഐ.ആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ച് ജിതേന്ദ്ര സിംഗും ജെ.പി നദ്ദയും
ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ആരോഗ്യനില അന്വേഷിക്കാന്‍ കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിംഗും ജെ.പി. നദ്ദയും ചൊവ്വാഴ്ച രാത്രി ആശുപത്രിയിലെത്തി. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്. ജൂണ്‍ 28 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന വാങ്ചുക്ക് ഈ പ്രതിഷേധങ്ങളിലെ പ്രധാന വ്യക്തിയാണ്.

സി.ജെ.പി പ്രതിഷേധത്തിന് രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും വര്‍ദ്ധിച്ചുവരികയാണ്. ചൊവ്വാഴ്ച ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയും മകനും മഹാരാഷ്ട്ര എം.എല്‍.എയുമായ ആദിത്യ താക്കറെയും ജന്തര്‍മന്തറിലെ സമരസ്ഥലം സന്ദര്‍ശിച്ചു. സമരം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി പ്രതീക്ഷിച്ചതിലും മോശമായിപ്പോയെന്ന് ഉദ്ധവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ്ചന്ദ്ര പവാര്‍) അധ്യക്ഷന്‍ ശരദ് പവാറും എം.പി സുപ്രിയ സുലേയും സമരസ്ഥലം സന്ദര്‍ശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്ന ആവശ്യത്തിന് എന്‍.സി.പി (എസ്) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

'നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരവും പ്രതിഷേധവും നടത്തിവരികയാണ്. നീതിപൂര്‍വ്വമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് ഇന്നലെ കാണിച്ച പെരുമാറ്റം ജനാധിപത്യ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഇന്ന് ഞാന്‍ സമരസ്ഥലം സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളെ കാണുകയും പരിക്കേറ്റവരെക്കുറിച്ചും അവരുടെ ആവശ്യങ്ങളെക്കുറിച്ചും വിശദമായി ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു,' ശരദ് പവാര്‍ എക്‌സില്‍ കുറിച്ചു.



Latest News

 നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ യാത്രയയപ്പ്
നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ യാത്രയയപ്പ്
July 22, 2026
 റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി ധനസഹായ വിതരണം ശനിയാഴ്ച
റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി ധനസഹായ വിതരണം ശനിയാഴ്ച
July 22, 2026
ഉമ്മന്‍ ചാണ്ടി ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്ന ജനനായകന്‍: ജിദ്ദ വായനക്കൂട്ടം അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
ഉമ്മന്‍ ചാണ്ടി ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്ന ജനനായകന്‍: ജിദ്ദ വായനക്കൂട്ടം അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
July 22, 2026
 ഡോ. റാഷിം യുകെയില്‍ നിര്യാതനായി; വിടവാങ്ങിയത് യുവ സാമൂഹ്യ-പ്രബോധന പ്രവര്‍ത്തകന്‍
ഡോ. റാഷിം യുകെയില്‍ നിര്യാതനായി; വിടവാങ്ങിയത് യുവ സാമൂഹ്യ-പ്രബോധന പ്രവര്‍ത്തകന്‍
July 22, 2026
യുക്രൈനില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി; സിക്കിം തുരങ്ക ദുരന്തത്തില്‍ മലയാളി ജിയോളജിസ്റ്റിനായുള്ള തിരച്ചില്‍ തുടരുന്നു
യുക്രൈനില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി; സിക്കിം തുരങ്ക ദുരന്തത്തില്‍ മലയാളി ജിയോളജിസ്റ്റിനായുള്ള തിരച്ചില്‍ തുടരുന്നു
July 22, 2026
മകന്റെ വേര്‍പാടിലുള്ള മനോവിഷമത്തില്‍ മുന്‍ പ്രവാസിയും ഭാര്യയും  ജീവനൊടുക്കി, ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും, യുകെ മലയാളി ബാങ്കോക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
മകന്റെ വേര്‍പാടിലുള്ള മനോവിഷമത്തില്‍ മുന്‍ പ്രവാസിയും ഭാര്യയും ജീവനൊടുക്കി, ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും, യുകെ മലയാളി ബാങ്കോക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
July 22, 2026
ആ അടിക്കു മുന്നില്‍ അര്‍ജന്റീന എന്ത്?
ആ അടിക്കു മുന്നില്‍ അര്‍ജന്റീന എന്ത്?
July 22, 2026
 പ്രവാസി പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ നടപടി: മുഖ്യമന്ത്രി;  ഐ സി എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
പ്രവാസി പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ നടപടി: മുഖ്യമന്ത്രി; ഐ സി എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
July 22, 2026
ന്യൂയോര്‍ക്കില്‍ ബെന്യാമിന്‍ നെതന്യാഹുവിന് സ്വാഗതമില്ലെന്ന് മേയര്‍ സോഹ്‌റാന്‍ മംദാനി; അറസ്റ്റ് ചെയ്യാന്‍ തങ്ങള്‍ക്കാവാത്തതിനാല്‍ ഫെഡറല്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് മംദാനി
ന്യൂയോര്‍ക്കില്‍ ബെന്യാമിന്‍ നെതന്യാഹുവിന് സ്വാഗതമില്ലെന്ന് മേയര്‍ സോഹ്‌റാന്‍ മംദാനി; അറസ്റ്റ് ചെയ്യാന്‍ തങ്ങള്‍ക്കാവാത്തതിനാല്‍ ഫെഡറല്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് മംദാനി
July 22, 2026
ജിദ്ദയിൽ ഫുട്ബോൾ മഹോത്സവം; കെ.എം.സി.സി നിലമ്പൂർ മണ്ഡലത്തിന്റെ ബിഗ് സ്ക്രീനിൽ ലോകകപ്പ് ഫൈനൽ ആവേശമായി
ജിദ്ദയിൽ ഫുട്ബോൾ മഹോത്സവം; കെ.എം.സി.സി നിലമ്പൂർ മണ്ഡലത്തിന്റെ ബിഗ് സ്ക്രീനിൽ ലോകകപ്പ് ഫൈനൽ ആവേശമായി
July 22, 2026

Related News