l o a d i n g

ഗൾഫ്

ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ഒമാന്‍ ചര്‍ച്ച മാറ്റിവച്ചു

Thumbnail
Publisher By     Staff Reporter
September 14, 2026


മസ്‌കത്ത്: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സംബന്ധിച്ച് ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ ഒമാനില്‍ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചു. സമവായം കണ്ടെത്താന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് ഇന്ന് സലാലയില്‍ നടക്കേണ്ടിയിരുന്ന യോഗം മാറ്റിവച്ചതെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദി ഞായറാഴ്ച രാത്രി അറിയിച്ചു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായം രൂപപ്പെടാത്തതാണ് യോഗം മാറ്റിവയ്ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍-ഒമാന്‍ സംയുക്ത തീരുമാനപ്രകാരമാണ് നടപടിയെന്നും ചില രാജ്യങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് യോഗം മാറ്റിവച്ചതെന്നും ഇറാന്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിതമായ സഞ്ചാരപാത ഒരുക്കുന്നതുമായി ബന്ധപ്പെട്ട ധാരണയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യാനിരുന്നത്. ഇറാനും ഒമാനും തമ്മില്‍ ഇതുസംബന്ധിച്ച് മാസങ്ങളായി ചര്‍ച്ചകള്‍ നടന്നിരുന്നു. പുതിയ നാവിക റൂട്ടുകളുടെ വിശദാംശങ്ങളില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായും അത് മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അറിയിക്കാനായിരുന്നു യോഗമെന്നും ഇറാന്‍ വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ ഈ നീക്കത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പൂര്‍ണ പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഇറാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതുവരെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രാദേശിക ധാരണയിലെത്താനുള്ള ഒമാന്റെ ശ്രമത്തിന് കൂടുതല്‍ വെല്ലുവിളി നേരിട്ടു.
ഹോര്‍മുസ് കടലിടുക്ക് ആഗോള ഊര്‍ജവിപണിയുടെ നിര്‍ണായക പാതയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം എണ്ണവിലയിലും ആഗോള വിതരണശൃംഖലയിലും പ്രകടമാണ്. ചര്‍ച്ചകള്‍ മാറ്റിവച്ചതോടെ കടല്‍ഗതാഗതം സാധാരണ നിലയിലാക്കാനുള്ള നയതന്ത്രശ്രമങ്ങള്‍ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ ഹോര്‍മുസ് മേഖലയിലെ സുരക്ഷാ സ്ഥിതി കൂടുതല്‍ ആശങ്കാജനകമായി തുടരുകയാണ്. ഖഷം ദ്വീപിന് സമീപം ഇറാനിയന്‍ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
ഇന്ത്യയ്ക്കും ഹോര്‍മുസിലെ സാഹചര്യം നിര്‍ണായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.
യോഗം മാറ്റിവച്ചത് ഹോര്‍മുസ് പ്രതിസന്ധി കൂടുതല്‍ നീളുന്നതിന്റെ സൂചനയാണ്. സംഭാഷണത്തിലൂടെ പ്രാദേശിക സ്ഥിരതയും ദീര്‍ഘകാല സഹകരണവും ഉറപ്പാക്കാനുള്ള ശ്രമം തുടരുമെന്ന് ഒമാന്‍ വ്യക്തമാക്കി.

Latest News

വീണ്ടും ഇന്ത്യക്ക് ഏഷ്യാ കപ്പ്, വീണ്ടും ട്രോഫി ഇല്ലാതെ മടക്കം
വീണ്ടും ഇന്ത്യക്ക് ഏഷ്യാ കപ്പ്, വീണ്ടും ട്രോഫി ഇല്ലാതെ മടക്കം
September 14, 2026
ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ഒമാന്‍ ചര്‍ച്ച മാറ്റിവച്ചു
ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ഒമാന്‍ ചര്‍ച്ച മാറ്റിവച്ചു
September 14, 2026
ചരിത്ര വിസ്മയമായി മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മര്‍കസ് സന്ദര്‍ശനം; കാന്തപുരവുമായുള്ള ആത്മബന്ധം പുതുക്കി അന്‍വര്‍ ഇബ്റാഹീം
ചരിത്ര വിസ്മയമായി മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മര്‍കസ് സന്ദര്‍ശനം; കാന്തപുരവുമായുള്ള ആത്മബന്ധം പുതുക്കി അന്‍വര്‍ ഇബ്റാഹീം
September 13, 2026
 റിയാദ്-ബഹ്റൈന്‍ ടാക്സി സര്‍വീസിന് അനുമതി: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
റിയാദ്-ബഹ്റൈന്‍ ടാക്സി സര്‍വീസിന് അനുമതി: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
September 13, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ - ഖാലിദ് ബിന്‍ വലീദ് ഏരിയ കെ.എം.സി.സി യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ - ഖാലിദ് ബിന്‍ വലീദ് ഏരിയ കെ.എം.സി.സി യാത്രയയപ്പ്
September 13, 2026
 ഒട്ടകക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി ഒരു ഇന്ത്യക്കാരനടക്കം മൂന്ന് പേര്‍ മരിച്ചു
ഒട്ടകക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി ഒരു ഇന്ത്യക്കാരനടക്കം മൂന്ന് പേര്‍ മരിച്ചു
September 13, 2026
വടകര കാർത്തികപ്പള്ളി സ്വദേശി ദോഹയിൽ നിര്യാതനായി
വടകര കാർത്തികപ്പള്ളി സ്വദേശി ദോഹയിൽ നിര്യാതനായി
September 13, 2026
ബ്രിക്‌സ് പ്രഖ്യാപനം: ഫലസ്തീനൊപ്പം, ഇസ്രയേലിനെതിരെ വിമര്‍ശനം
ബ്രിക്‌സ് പ്രഖ്യാപനം: ഫലസ്തീനൊപ്പം, ഇസ്രയേലിനെതിരെ വിമര്‍ശനം
September 13, 2026
  ഹൂതികളുടെ മിസൈലാക്രമണത്തില്‍ ജിസാനില്‍ രണ്ടുപേര്‍ക്ക് പരിക്ക്:  മസ്ജിദിനും നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍
ഹൂതികളുടെ മിസൈലാക്രമണത്തില്‍ ജിസാനില്‍ രണ്ടുപേര്‍ക്ക് പരിക്ക്: മസ്ജിദിനും നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍
September 13, 2026
വൈദ്യുതി പ്രതിസന്ധിയെ തളര്‍ച്ചയായി കാണാതെ  പവര്‍ മാനേജ്‌മെന്റില്‍ സമഗ്ര മാറ്റങ്ങളുണ്ടാകും: മുഖ്യമന്ത്രി
വൈദ്യുതി പ്രതിസന്ധിയെ തളര്‍ച്ചയായി കാണാതെ പവര്‍ മാനേജ്‌മെന്റില്‍ സമഗ്ര മാറ്റങ്ങളുണ്ടാകും: മുഖ്യമന്ത്രി
September 13, 2026