l o a d i n g

കേരള

എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തെ നശിപ്പിച്ചു; ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നിലുള്ളവര്‍ക്ക് ജയില്‍ ഉറപ്പ് -പ്രധാനമന്ത്രി

Thumbnail

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊള്ളയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരുടെ പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ക്ഷേത്ര പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ ജയിലിലാക്കുമെന്നും ഇത് 'മോദിയുടെ ഗ്യാരണ്ടി'യാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കേരളത്തില്‍ മാറ്റം അനിവാര്യമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി സംസ്ഥാനത്തെ നശിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി. 'വ്യത്യസ്ത പതാകകളാണെങ്കിലും ഇരുമുന്നണികള്‍ക്കും ഒരേ അജണ്ടയാണ്- അഴിമതിയും ഉത്തരവാദിത്വമില്ലായ്മയും വര്‍ഗീയതയും. 5 അല്ലെങ്കില്‍ 10 വര്‍ഷം കൂടുമ്പോള്‍ അധികാരം മാറുന്നുണ്ടെങ്കിലും സിസ്റ്റം മാറുന്നില്ല. വികസനത്തിന്റെയും നല്ല ഭരണത്തിന്റെയും പക്ഷമായ ബിജെപിയെ ജനങ്ങള്‍ അധികാരത്തിലേറ്റണം,' അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ കടുത്ത ഭാഷയിലാണ് മോദി വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസ് ഇപ്പോള്‍ 'മുസ്ലിം ലീഗ്-മാവോ കോണ്‍ഗ്രസ്' ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. വികസന പദ്ധതിയൊന്നുമില്ലാത്ത കോണ്‍ഗ്രസ്, മാവോയിസ്റ്റുകളേക്കാള്‍ വലിയ കമ്മ്യൂണിസ്റ്റുകളും മുസ്ലിം ലീഗിനേക്കാള്‍ വലിയ വര്‍ഗീയവാദികളുമായി മാറിയിരിക്കുന്നു. കേരളത്തെ അവര്‍ വര്‍ഗീയ പരീക്ഷണശാലയാക്കി വിഘടനവാദം വളര്‍ത്തുകയാണെന്നും ഈ പവിത്രഭൂമിയെ അവരുടെ പിടിയില്‍നിന്ന് രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വിജയത്തെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. ബിജെപിയുടെ ഈ വിജയം ചരിത്രപരമാണെന്നും തിരുവനന്തപുരം കേരളത്തില്‍ പാര്‍ട്ടിയുടെ ശക്തമായ അടിത്തറയിട്ടുവെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കേരളത്തിന്റെ ദിശ മാറ്റുമെന്നും വികസിത കേരളം സൃഷ്ടിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് ജനഹിതം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

കരുനാഗപ്പള്ളി സ്വദേശി   അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
കരുനാഗപ്പള്ളി സ്വദേശി അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
March 22, 2026
 റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
March 22, 2026
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
March 22, 2026
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
March 22, 2026
 ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
March 22, 2026
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
March 22, 2026
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
March 22, 2026
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
March 22, 2026
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
March 22, 2026
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്,  ഇന്ത്യക്ക് വന്‍ ആഘാതം
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്, ഇന്ത്യക്ക് വന്‍ ആഘാതം
March 21, 2026