l o a d i n g

ഗൾഫ്

ഇറാന്റെ ഖാര്‍ഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ട്രംപ്, ഇതുവരെ കൊല്ലപ്പെട്ടത് 2000 പേര്‍, ലക്ഷക്കണക്കിനുപേര്‍ അഭയാര്‍ഥികള്‍

Thumbnail

വാഷിംഗ്ടണ്‍/ദുബായ്: മിഡില്‍ ഈസ്റ്റില്‍ യുദ്ധം രൂക്ഷമാകുന്നു. ഇറാനിലെ തന്ത്രപ്രധാനമായ ഖാര്‍ഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ അമേരിക്കന്‍ സേന തകര്‍ത്തതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടയാനാണ് ഇറാന്‍ ശ്രമിക്കുന്നതെങ്കില്‍, രാജ്യത്തിന്റെ എണ്ണ പശ്ചാത്തല സൗകര്യങ്ങള്‍ ഒന്നടങ്കം തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ദ്വീപ് വഴിയാണ്. ദ്വീപിലെ സൈനിക ലക്ഷ്യങ്ങള്‍ അമേരിക്ക പൂര്‍ണ്ണമായും തകര്‍ത്തുവെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കി. നിലവില്‍ എണ്ണ പശ്ചാത്തല സൗകര്യങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, കടലിടുക്കില്‍ കപ്പലുകളെ തടസ്സപ്പെടുത്തിയാല്‍ ഈ തീരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 'ഇറാന്റെ സൈന്യവും തീവ്രവാദ ഭരണകൂടവും ആയുധം വെച്ച് കീഴടങ്ങുന്നതാണ് ബുദ്ധി. ഇല്ലെങ്കില്‍ ബാക്കിയുള്ളത് കൂടി ഇല്ലാതാകും,' ട്രംപ് മുന്നറിയിപ്പു നല്‍കി.

രണ്ടാഴ്ചയായി തുടരുന്ന യുദ്ധത്തില്‍ ഇതുവരെ 2,000-ത്തോളം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും ഇറാനിലാണ്. ലെബനനിലും ഗള്‍ഫ് മേഖലയിലുമായി ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളായി. ഇസ്രായേല്‍ വ്യോമസേന ബെയ്‌റൂട്ടിന് നേരെ ശക്തമായ ആക്രമണം തുടരുകയാണ്. ഗാസയ്ക്ക് സമാനമായ നാശനഷ്ടങ്ങള്‍ ലെബനനിലുണ്ടാകുമെന്ന ഭീഷണി മുഴക്കി ഇസ്രായേല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞു.

പടിഞ്ഞാറന്‍ ഇറാഖില്‍ തകര്‍ന്നുവീണ അമേരിക്കന്‍ ഇന്ധന വിമാനത്തിലെ ആറ് ജീവനക്കാരും മരിച്ചതായി യുഎസ് സ്ഥിരീകരിച്ചു. ഇസ്രായേലിന് നേരെ ഇറാന്‍ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടു. കുവൈറ്റ്, ഇറാഖ്, യുഎഇ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആകാശപരിധിയിലും ഇറാന്റെ ഡ്രോണുകള്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലും മിസൈല്‍ ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള 200-ലധികം സൈനിക കേന്ദ്രങ്ങളിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. മിഡില്‍ ഈസ്റ്റിലേക്ക് 2,500 മറൈന്‍ സൈനികരെയും യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലിനെയും അമേരിക്ക അധികമായി വിന്യസിച്ചു.

റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ട്രംപ് കഴിഞ്ഞ ദിവസം ഇളവ് അനുവദിച്ചത് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ടാങ്കറുകള്‍ക്ക് യുഎസ് നാവികസേന ഉടന്‍ അകമ്പടി സേവിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest News

കരുനാഗപ്പള്ളി സ്വദേശി   അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
കരുനാഗപ്പള്ളി സ്വദേശി അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
March 22, 2026
 റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
March 22, 2026
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
March 22, 2026
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
March 22, 2026
 ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
March 22, 2026
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
March 22, 2026
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
March 22, 2026
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
March 22, 2026
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
March 22, 2026
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്,  ഇന്ത്യക്ക് വന്‍ ആഘാതം
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്, ഇന്ത്യക്ക് വന്‍ ആഘാതം
March 21, 2026