l o a d i n g

ബിസിനസ്

കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ആധുനിക സാങ്കേതികവിദ്യകളുമായി ഹജ്ജ് തീര്‍ത്ഥാടകര്‍; സൗദി വിപണിയില്‍ കൂളിംഗ് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്

Thumbnail


ജിദ്ദ: വിശുദ്ധ നഗരമായ മക്കയിലും മറ്റ് പുണ്യസ്ഥലങ്ങളിലും ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഒത്തുകൂടുമ്പോള്‍, ആത്മീയ യാത്രയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് സൂര്യതാപത്തില്‍ നിന്നുള്ള സുരക്ഷാ മുന്‍കരുതലുകള്‍. പകല്‍ സമയങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരുന്ന സാഹചര്യത്തിലും, മണിക്കൂറുകളോളം തുറസ്സായ സ്ഥലങ്ങളില്‍ ചെലവഴിക്കേണ്ടി വരുമ്പോഴും പരമ്പരാഗത രീതികള്‍ക്കൊപ്പം ആധുനിക സാങ്കേതികവിദ്യകളെയും തീര്‍ത്ഥാടകര്‍ ഇപ്പോള്‍ ആശ്രയിക്കുന്നുണ്ട്. കുടകളും സണ്‍സ്‌ക്രീനുകളും കൂടാതെ കൂളിംഗ് ടവലുകള്‍, ധരിക്കാന്‍ കഴിയുന്ന വിവിധതരം ഹീറ്റ്-റിലീഫ് (ചൂട് കുറയ്ക്കുന്ന) സാങ്കേതിക ഉപകരണങ്ങള്‍ എന്നിവയ്ക്കായി സൗദിയിലെ റീട്ടെയില്‍, ഓണ്‍ലൈന്‍ വിപണികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് ഉടനടി തണല്‍ നല്‍കുന്ന കുടകള്‍ തന്നെയാണ് ഇപ്പോഴും തീര്‍ത്ഥാടകരുടെ പ്രധാന ആശ്രയം. എന്നാല്‍, ഇതിനൊപ്പം ചൂടിനെ അതിജീവിക്കാന്‍ കൂടുതല്‍ നൂതനമായ രൂപകല്‍പ്പനയിലുള്ള കുടകളും വിപണിയിലെത്തിയിട്ടുണ്ട്. പ്രമുഖ റീട്ടെയില്‍ ശൃംഖലയായ 'സാക്കോ' പോലുള്ള സ്ഥാപനങ്ങള്‍ പരമ്പരാഗത സുരക്ഷാ ഉപകരണങ്ങള്‍ക്കൊപ്പം ഇത്തരം അത്യാധുനിക കൂളിംഗ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ഇന്‍ബില്‍റ്റ് ഫാനും വാട്ടര്‍ സ്പ്രേ സംവിധാനവുമുള്ള കൂളിംഗ് കുടകള്‍ക്കാണ്. കൂടാതെ, കൈകളില്‍ പിടിക്കാതെയുള്ള ഉപയോഗത്തിനായി ക്രമീകരിക്കാവുന്ന സ്ട്രാപ്പുകളുള്ള യുപിഎഫ് 50+ അള്‍ട്രാവയലറ്റ് സംരക്ഷണം നല്‍കുന്ന അംബ്രല്ല ഹാറ്റുകള്‍ക്കും ആവശ്യക്കാരേറെയാണ്. കടുത്ത ചൂടുള്ള കാലാവസ്ഥയെ പ്രതിരോധിക്കാന്‍ പ്രത്യേകമായി നിര്‍മ്മിച്ച ഭാരം കുറഞ്ഞ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വളരെ വേഗത്തിലാണ് വിറ്റഴിയുന്നതെന്ന് ജിദ്ദയിലെ സാക്കോ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് അലി പറഞ്ഞു.

വിര്‍ജിന്‍ മെഗാസ്റ്റോറിലും ആമസോണ്‍ സൗദിയിലും ലഭ്യമായ 'ബഫ് കൂള്‍നെറ്റ് യുവി+' പോലുള്ള മള്‍ട്ടിഫങ്ഷണല്‍ ഹെഡ്വെയറുകള്‍ തീര്‍ത്ഥാടകരുടെ പ്രിയപ്പെട്ട ഇനമായി മാറിയിരിക്കുന്നു. ഇത് തലപ്പാവായിട്ടോ മുഖം മൂടിയായിട്ടോ ഉപയോഗിക്കാം. പ്രത്യേകിച്ച് മിനായിലെ കല്ലേറ് കര്‍മ്മത്തിനിടയിലെ ദീര്‍ഘദൂര കാല്‍നടയാത്രയില്‍, തല മുണ്ഡനം ചെയ്ത ശേഷം സൂര്യതാപമേല്‍ക്കാതിരിക്കാന്‍ ഇത് ഏറെ സഹായിക്കുമെന്ന് തീര്‍ത്ഥാടകനായ ഹമീദ് സൂഫി സാക്ഷ്യപ്പെടുത്തുന്നു.

നൂണ്‍ ഡോട്ട് കോമില്‍ ലഭ്യമായ 'മിഷന്‍ കൂളിംഗ് ബക്കറ്റ് ഹാറ്റുകള്‍' വെള്ളത്തില്‍ നനച്ച് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്. നനച്ചു ധരിക്കുമ്പോള്‍ ഇതിലെ ഫാബ്രിക് ബാഷ്പീകരണത്തിലൂടെ തലയ്ക്ക് തണുപ്പ് നല്‍കുകയും ദീര്‍ഘനേരം വെയിലത്ത് നില്‍ക്കുമ്പോള്‍ ആശ്വാസം പകരുകയും ചെയ്യും. കഴിഞ്ഞ ഉംറ വേളയിലും ഇപ്പോഴത്തെ ഹജ്ജിനും താന്‍ ഇത് തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകനായ ഷാനവാസ് അഹമ്മദ് പറഞ്ഞു.

വിപണിയില്‍ വളരെ വിലക്കുറവിലും എളുപ്പത്തിലും ലഭ്യമാകുന്ന ഒന്നാണ് കൂളിംഗ് ടവലുകള്‍. വെള്ളത്തില്‍ മുക്കി, പിഴിഞ്ഞ്, ഒന്നു കുടഞ്ഞെടുത്താല്‍ ഇവ സജീവമാവുകയും ചര്‍മ്മത്തിലെ താപനില ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഹജ്ജ് സീസണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളില്‍ ഒന്നാണിതെന്ന് മിനിസോ സ്റ്റോര്‍ ഇന്‍-ചാര്‍ജ് ഫറാ ഖാലിദ് വ്യക്തമാക്കി.

സാധാരണ ആക്‌സസറികള്‍ക്കപ്പുറം, ശരീര താപനില നിയന്ത്രിക്കുന്ന പ്രത്യേക കൂളിംഗ് പാക്കുകള്‍ അടങ്ങിയ 'ഹൈപ്പര്‍കൂള്‍' സീരീസിലുള്ള 'ഫേസ്-ചേഞ്ച് കൂളിംഗ് വെസ്റ്റുകളും' വിപണിയിലുണ്ട്. മുന്‍പ് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഉപയോഗിച്ചിരുന്ന, വൈദ്യുതിയില്ലാതെ ജലത്തിന്റെ ബാഷ്പീകരണത്തെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഗ്രേഡ് കൂളിംഗ് ജാക്കറ്റുകളും ഇപ്പോള്‍ തീര്‍ത്ഥാടകര്‍ വ്യാപകമായി വാങ്ങുന്നുണ്ട്. ആമസോണ്‍, നൂണ്‍, ഡെസേര്‍ട്ട്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഇവ ലഭ്യമാണ്.

കൂടാതെ മക്കയിലെയും മദീനയിലെയും നഹ്ദി, അല്‍-ദവാ തുടങ്ങിയ ഫാര്‍മസികളില്‍ സണ്‍സ്‌ക്രീന്‍, കൂളിംഗ് വൈപ്സ്, ഹൈഡ്രേഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സ്റ്റോക്കുകള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മെന്തോള്‍ അടങ്ങിയ കൂളിംഗ് ടിഷ്യൂകളും വൈപ്‌സുകളും അടങ്ങുന്ന പ്രത്യേക ഹജ്ജ് കിറ്റുകളും ഫാര്‍മസികളില്‍ ലഭ്യമാണ്.

ഭാരമേറിയ സംവിധാനങ്ങളോ പവര്‍ സ്രോതസ്സുകളോ ഇല്ലാതെ വായുസഞ്ചാരവും ഈര്‍പ്പവും ക്രമീകരിക്കാന്‍ ഈ നൂതന ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. 'ഹജ്ജ് വേളയില്‍ ചൂട് ഒഴിവാക്കാന്‍ കഴിയില്ല, പക്ഷേ നമുക്ക് അതിനായി തയ്യാറെടുക്കാം. സണ്‍ പ്രൊട്ടക്ഷന്‍ എന്നത് ഇപ്പോള്‍ വെറുമൊരു തണല്‍ എന്നതിനപ്പുറം ആധുനിക സാങ്കേതികവിദ്യയായി മാറിയിരിക്കുന്നു,' ഈജിപ്തില്‍ നിന്നുള്ള തീര്‍ത്ഥാടകയായ ഡോ. ഈമാന്‍ സായിദ് അഭിപ്രായപ്പെട്ടു.

Latest News

യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026