l o a d i n g

കായികം

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

Thumbnail

ജനീവ: ഫുട്‌ബോള്‍ ഫെഡറേഷനുകളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്, ലോകകപ്പ് ലാഭത്തിന്റെ ഒരു ഓഹരി സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുടെ പദ്ധതി ഉപേക്ഷിച്ചു. പദ്ധതി വലിയ രീതിയിലുള്ള ഭിന്നതകള്‍ക്ക് കാരണമായതായി വ്യക്തമായ സാഹചര്യത്തിലാണ് ഇത് മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന് ഇന്‍ഫന്റിനോ പ്രഖ്യാപിച്ചത്. തുടക്കത്തില്‍ ലക്ഷ്യമിട്ട നേട്ടങ്ങളെക്കാള്‍ വലിയ അഭിപ്രായവ്യത്യാസങ്ങളാണ് ഈ ആശയം സൃഷ്ടിച്ചതെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

പുരുഷ-വനിതാ ലോകകപ്പുകളും ക്ലബ്ബ് ലോകകപ്പുകളും ഉള്‍പ്പെടെയുള്ള ഫിഫയുടെ വാണിജ്യ ആസ്തികള്‍ കൈകാര്യം ചെയ്യാന്‍ 20 ബില്യണ്‍ ഡോളറിന്റെ കമ്പനി രൂപീകരിക്കാനായിരുന്നു പദ്ധതി. ഇതില്‍ 20 ശതമാനം ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് നല്‍കാനായിരുന്നു നീക്കം. അമേരിക്കന്‍ നിക്ഷേപകനായ ജോഷ്വ കുഷ്നറുടെ നേതൃത്വത്തിലുള്ള ന്യൂയോര്‍ക്ക് നിക്ഷേപ സ്ഥാപനമായിരുന്നു ഇതിലെ പ്രധാന നിക്ഷേപകരായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

ഈ ആഴ്ച ആദ്യം പദ്ധതി പുറത്തുവന്നതുമുതല്‍ വ്യാപകമായ എതിര്‍പ്പുകളാണ് ഉയര്‍ന്നു വന്നത്. പദ്ധതി നടപ്പിലാക്കിയാല്‍ ഫിഫ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കി യുവേഫയുടെ (UEFA) 55 അംഗ അസോസിയേഷനുകള്‍ വോട്ട് ചെയ്തു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും വടക്കേ അമേരിക്കയുടെ കോണ്‍കാകാഫും ഈ നീപ്പത്തിനെതിരെ പരസ്യമായി രംഗത്തെത്തി.

'ചില കാര്യങ്ങള്‍ വില്‍ക്കാന്‍ കഴിയാത്തത്ര വിലപ്പെട്ടതാണ്,' യുവേഫ പ്രതികരിച്ചു. 'ഫിഫ ലോകകപ്പ് ഫുട്‌ബോളിന് അവകാശപ്പെട്ടതാണ്, അത് എക്കാലത്തും അങ്ങനെ തന്നെയായിരിക്കും.' പദ്ധതിക്കെതിരെ വെള്ളിയാഴ്ചയോടെ സമ്മര്‍ദ്ദം കടുത്തു. ലോകകപ്പിനായുള്ള വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിലെ ഫിഫ പ്രതിനിധിയും ഇന്‍ഫന്റിനോയുടെ സീനിയര്‍ ഉപദേഷ്ടാവുമായ കാര്‍ലോസ് കോര്‍ഡെയ്‌റോ ടൂര്‍ണമെന്റിലെ ഓഹരി വില്‍പനയെ പിന്തുണയ്ക്കാനാകില്ലെന്ന് വ്യക്തമാക്കി പ്രതിഷേധസൂചകമായി രാജി വെച്ചു.

ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെവിന്‍ ലമൂര്‍ ഉള്‍പ്പെടെയുള്ളവരും പദ്ധതിയെ വിമര്‍ശിച്ചു. ജീവനക്കാരെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഈ നീക്കം നടത്തിയതെന്നും ഇത് 'ഒരാളുടെ മാത്രം പദ്ധതിയാണെന്നും' അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്‍ഫന്റിനോയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ പരാജയം. മുന്‍കാലങ്ങളില്‍ കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായപ്പോഴും അദ്ദേഹം പല വിവാദ പരിഷ്‌കാരങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. അടുത്ത ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2027 മാര്‍ച്ചില്‍ മൊറോക്കോയിലെ റബാത്തില്‍ നടക്കാനിരിക്കെ, ഈ പദ്ധതിയുടെ പരാജയം ഇന്‍ഫന്റിനോയുടെ നില ദുര്‍ബലപ്പെടുത്തിയേക്കാം.

Latest News

എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നതൊരു പേരല്ല, ഒരു കാലഘട്ടമാണ്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നതൊരു പേരല്ല, ഒരു കാലഘട്ടമാണ്
August 1, 2026