l o a d i n g

ഗൾഫ്

പത്തുവര്‍ഷത്തെ അനിശ്ചിതത്വം നീങ്ങി; കേളി തുണച്ചു, ജമീല നാട്ടിലെത്തി

Thumbnail

റിയാദ്: പത്തുവര്‍ഷത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കേളി കലാസാംസ്‌കാരിക വേദിയുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ ആലപ്പുഴ കായംകുളം സ്വദേശിനി ജമീല ബീഗം നാടണഞ്ഞു. അസുഖബാധിതനായ ഭര്‍ത്താവിന്റെ ചികിത്സക്കും മകളുടെ പഠനത്തിനുമായി 2016ല്‍ റിയാദിലെ അല്‍ഖര്‍ജില്‍ ഗാര്‍ഹിക തൊഴിലാളിയായി ജോലി തേടിയെത്തിയ ജമീല, തുടക്കത്തില്‍ കരാര്‍പ്രകാരം ജോലി ലഭിച്ചെങ്കിലും ആറുമാസത്തിന് ശേഷം ശമ്പളം കൃത്യമായി ലഭിക്കാതായതിനെ തുടര്‍ന്ന് മറ്റൊരിടത്തേക്ക് ജോലി മാറി. അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക നിലനിന്നിരുന്നെങ്കിലും ആദ്യ സ്‌പോണ്‍സറുടെ കീഴിലായിരുന്നു ഇക്കാമ നിലനിന്നിരുന്നത്.

പുതിയ ജോലിസ്ഥലത്ത് ശമ്പളം കൃത്യമായി ലഭിച്ചതോടെ ഡയാലിസിസ് രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയും മകളുടെ പഠനവും മൂന്നുവര്‍ഷത്തോളം മുടങ്ങാതെ മുന്നോട്ടുപോയി. എന്നാല്‍ ഇതിനിടെയാണ് ഭര്‍ത്താവിന്റെ ആകസ്മിക മരണം സംഭവിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതിനായി സ്‌പോണ്‍സറെ സമീപിച്ചപ്പോഴാണ് അദ്ദേഹം മരണപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ എംബസിയെ സമീപിച്ച് തര്‍ഹീലില്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍, സ്‌പോണ്‍സര്‍ മരണപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ എക്‌സിറ്റ് വിസ എടുത്തിരുന്നുവെന്നും അതിന്റെ കാലാവധി കഴിഞ്ഞതായും, ജമീല 'ഉറൂബ്' നിലയിലായതായും വ്യക്തമായി.

നിയമ നടപടികള്‍ ആരംഭിച്ചെങ്കിലും സമയത്തിന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീട് നാട്ടില്‍ ജമീല ബീഗത്തിന്റെ മാതാവിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന മകളുടെ വിവാഹം തരപ്പെടുകയും ജമീല നാട്ടിലേക്ക് മടങ്ങുന്നത് താല്‍ക്കാലികമായി മാറ്റിവെക്കുകയും. തുടര്‍ന്ന് മകളുടെ വിവാഹം നടന്നു.
കഴിഞ്ഞ വര്‍ഷം ജമീലയുടെ മാതാവും മരണപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങള്‍ വീണ്ടും ശക്തമാക്കി. ഇതോടെ കേളി ജീവകാരുണ്യ കമ്മിറ്റിയെ സമീപിക്കുകയും, വിഷയത്തില്‍ ഇടപെടാന്‍ കമ്മിറ്റിയംഗം നാസര്‍ പൊന്നാനിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

നാസര്‍ പൊന്നാനി മുഖേന വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, കേളിയുടെയും എംബസിയുടെയും നിരന്തര ഇടപെടലിന്റെ ഫലമായി വലിയ പിഴത്തുക ഒഴിവാക്കി എക്‌സിറ്റ് വിസ ലഭിക്കുകയും ചെയ്തു. ഇതോടെ പത്തുവര്‍ഷത്തെ ദുരിതജീവിതത്തിന് വിരാമമിട്ട് ജമീല ബീഗം കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി.

Latest News

ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
February 12, 2026
 ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
February 12, 2026
പൂര്‍ണ്ണമായും സൗദി നിര്‍മ്മിതം; 'ഹീറ്റ്' കവചിത വാഹനങ്ങള്‍ പുറത്തിറക്കി
പൂര്‍ണ്ണമായും സൗദി നിര്‍മ്മിതം; 'ഹീറ്റ്' കവചിത വാഹനങ്ങള്‍ പുറത്തിറക്കി
February 12, 2026
സൗദി സാഹിത്യകാരന്‍ ഡോ. സഈദ് അല്‍ സുറൈഹി നിര്യാതനായി; സാഹിത്യ ലോകത്തിന് വലിയ നഷ്ടം
സൗദി സാഹിത്യകാരന്‍ ഡോ. സഈദ് അല്‍ സുറൈഹി നിര്യാതനായി; സാഹിത്യ ലോകത്തിന് വലിയ നഷ്ടം
February 12, 2026
മഴയ്ക്കായി പ്രാര്‍ത്ഥിച്ച് വിശ്വാസികള്‍; മക്കയിലും മദീനയിലും ഇസ്തിസ്ഖ നമസ്‌കാരം നടന്നു
മഴയ്ക്കായി പ്രാര്‍ത്ഥിച്ച് വിശ്വാസികള്‍; മക്കയിലും മദീനയിലും ഇസ്തിസ്ഖ നമസ്‌കാരം നടന്നു
February 12, 2026
breaking: സൗദിയില്‍ പുതിയ ഗവര്‍ണര്‍മാരെയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരെയും നിയമിച്ചു
breaking: സൗദിയില്‍ പുതിയ ഗവര്‍ണര്‍മാരെയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരെയും നിയമിച്ചു
February 12, 2026
ഇന്ത്യന്‍ വിദ്യാര്‍ഥിനി ജാന്‍വിയുടെ മരണം:  കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
ഇന്ത്യന്‍ വിദ്യാര്‍ഥിനി ജാന്‍വിയുടെ മരണം: കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
February 12, 2026
 മാര്‍ക്ക് ആന്‍ഡ് സേവ് റമദാന്‍ മെഗാ പ്രമോഷന്‍; നാല് കാറുകള്‍ ഉള്‍പ്പെടെ വന്‍ സമ്മാനങ്ങള്‍
മാര്‍ക്ക് ആന്‍ഡ് സേവ് റമദാന്‍ മെഗാ പ്രമോഷന്‍; നാല് കാറുകള്‍ ഉള്‍പ്പെടെ വന്‍ സമ്മാനങ്ങള്‍
February 12, 2026
പത്തുവര്‍ഷത്തെ അനിശ്ചിതത്വം നീങ്ങി; കേളി തുണച്ചു, ജമീല നാട്ടിലെത്തി
പത്തുവര്‍ഷത്തെ അനിശ്ചിതത്വം നീങ്ങി; കേളി തുണച്ചു, ജമീല നാട്ടിലെത്തി
February 12, 2026
ഭാരത് ബന്ദ്: രാജ്യവ്യാപക പണിമുടക്കില്‍ ബാങ്കിംഗ് മേഖലയും ഗതാഗതവും സ്തംഭിച്ചു; കേരളത്തില്‍ ഹര്‍ത്താലിന് സമാനമായ സാഹചര്യം
ഭാരത് ബന്ദ്: രാജ്യവ്യാപക പണിമുടക്കില്‍ ബാങ്കിംഗ് മേഖലയും ഗതാഗതവും സ്തംഭിച്ചു; കേരളത്തില്‍ ഹര്‍ത്താലിന് സമാനമായ സാഹചര്യം
February 12, 2026